x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്: കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നില്‍, വീണയെ ബുധനാഴ്ച ചോദ്യം ചെയ്യും

കൊച്ചി ബ്യൂറോ
Published: June 16, 2026 11:47 AM IST | Updated: June 16, 2026 11:47 AM IST

കൊച്ചി: മാസപ്പടി കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്തയും മകന്‍ ശരണ്‍ എസ്. കര്‍ത്തയും. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇരുവരുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. സിഎംആര്‍എല്ലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ജയ എസ്. കര്‍ത്തയും ശരണ്‍ എസ്. കര്‍ത്തയും.

സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്‍റര്‍നാഷണല്‍സ് എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ശരണ്‍. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറാണ് ഷിബി എസ്. കര്‍ത്ത. നിപുണ ഇന്‍റര്‍നാഷണല്‍സിന്‍റെ പ്രധാന ചുമതല വഹിക്കുന്നത് ഷിബി എസ്. കര്‍ത്തയാണ്.

നേരത്തെ നിപുണയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സിഎംആര്‍എല്ലിന്‍റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്നത് നിപുണ ഇന്‍റര്‍നാഷണല്‍സ് ആണ്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്‍റര്‍നാഷണല്‍സ്.

കഴിഞ്ഞ വെള്ളിയാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ വീണ ടിയ്ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചിരുന്നു. ബുധനാഴ്ച വീണയെ ഇഡി ചോദ്യം ചെയ്യും.

Tags : Sasidharan Kartha wife son ED

Recent News

Corehub Up