x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴ ജില്ലയാക്കുന്നത് പരിഗണിക്കും; ഉറപ്പുനൽകി മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: August 23, 2026 01:22 PM IST | Updated: August 23, 2026 02:05 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ.

കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ഏറെക്കാലമായി നേരിടുന്ന അവഗണനയും വികസന മുരടിപ്പും പരിഹരിക്കും.

മൂവാറ്റുപുഴയ്ക്ക് സംഭവിച്ച നഷ്ടങ്ങളെല്ലാം പരിഹരിക്കും. നമുക്ക് ഒരു നഷ്ടം സംഭവിച്ചാൽ അതിന്‍റെ പലിശ സഹിതം തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ജില്ലയാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ തനിക്ക് ചെറിയ വിഷമമുണ്ടായെന്നും സതീശൻ പറഞ്ഞു. 

മൂവാറ്റുപുഴ തന്‍റെ ജില്ലയായ എറണാകുളത്തുനിന്ന് വേർപെടുമെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആവശ്യം ഗൗരവത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡീലിമിറ്റേഷൻ കമ്മീഷനെ കൊണ്ടുവരും.

അതിന്‍റെ ഭാഗമായി മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യവും സർക്കാർ പരിഗണിക്കും. പ്രദേശത്തിന്‍റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

Tags : Muvattupuzha MuvattupuzhaDistrict V.D.Satheesan OnamCelebration

Recent News

Corehub Up