Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ കെടുതിക്കപ്പുറം
ചെറുതോണിയിൽ നിന്നു നേര്യമംഗലത്തേക്കുള്ള റോഡ് ചുരുളിയുടെ അടുത്തെത്തും മുൻപ് വലിയ ഉരുൾപൊട്ടലിന്റെ ബാക്കി പത്രം. റോഡിന്റെ പകുതി ഭാഗം നൂറുമീറ്റർ നീളത്തിൽ താഴോട്ടു പോയി. ഇടതുവശത്തെ ചെങ്കുത്തായ മലയിൽ പൊട്ടിയ ഉരുളിൽ ഇടിഞ്ഞിറങ്ങിപ്പോന്ന കൂറ്റൻ പാറക്കല്ലുകളും മണ്ണുമെല്ലാം റോഡിന്റെ വശത്ത് ഇരുനൂറുമീറ്ററോളം ആഴത്തിലേക്ക് ഒഴുകി കിടക്കുന്നു,. റോഡിലൂടെ ഒരു വാഹനത്തിനു പോകാവുന്ന വിധം മണ്ണും കല്ലും മാറ്റിയിട്ടിട്ടുണ്ട്.
ഉരുൾ പൊട്ടിയതിനു മീതെ തെങ്ങും പ്ലാവും മുരിക്കും കുരുമുളകു കൊടിയും ഉള്ള കൃഷിയിടം. ഒരു ചെറിയ വീടും കാണാം. അതിന്റെ തറയിൽ നിന്ന് എട്ടുപത്ത് അടി അകലെ വരെ മണ്ണ് ഉൗർന്നു പോയിട്ടുണ്ട്. അവിടെ നിന്ന് ഒരു യുവതി കൈയിൽ ഒരു പ്ലാസ്റ്റിക് ബാഗുമായി ഇറങ്ങി വരുന്നു. പറന്പിലെ മരങ്ങൾക്കിടയിലൂടെ വന്നശേഷം ഉരുൾപൊട്ടി അടർന്നു പോയ ഭാഗത്തേക്ക് ഇറങ്ങി. എളുപ്പം റോഡിലെത്താനുള്ള വഴിയായി അത്.
ആ പെണ്‍കുട്ടിയാണ് ഇടുക്കിയുടെ പ്രതീകം. പ്രകൃതിയുടെ രൗദ്രഭാവം കൊണ്ടുവന്ന കെടുതികൾക്കു മീതേ അതിജീവനത്തിന്റെ കരുത്ത്. തകർന്നു കിടക്കുന്ന ഭൂമിയിലും റോഡിലും പുതിയ അവസരങ്ങൾ കണ്ടെത്തുന്ന തളരാത്ത മനസാണ്.
പച്ചപ്പിലെ ചോരച്ചാൽ
ഇടുക്കിയിൽ മാത്രമല്ല കേരളത്തിലെ മലയോരങ്ങളിലെല്ലാം തന്നെ കഴിഞ്ഞ മാസം പ്രകൃതിയുടെ സംഹാരതാണ്ഡവമായിരുന്നു. മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലും കൊടുങ്കാറ്റും പ്രളയവും. ഡസൻ കണക്കിനു ജീവനുകളും ആയിരക്കണക്കിനു വീടുകളും തകർന്നു. ഏക്കർ കണക്കിനു കൃഷിയിടങ്ങൾ ഒലിച്ചുപോയി. ആദായം തരേണ്ട കൃഷിവിളകൾ നശിച്ചു. വടക്കു തൊട്ടു തെക്കുവരെ കേരളത്തിന്റെ മലയോരങ്ങൾ നൽകുന്നത് കൊടിയ നാശത്തിന്റെ ചിത്രങ്ങൾ. മണ്ണിടിഞ്ഞും മണ്ണൊലിച്ചും പോയ ചാലുകൾ പച്ചപ്പുനിറഞ്ഞ മലയോരങ്ങളിൽ ചോരച്ചാലുകൾ പോലെ. 278 മേഘ വിസ്ഫോടനങ്ങളും ആയിരക്കണക്കിനു മണ്ണിടിച്ചിലും ഉണ്ടായ ഇടുക്കി ജില്ലയിൽ എവിടെ നോക്കിയാലും മലകൾ ചോരപ്പാടുകളുമായാണു നിൽക്കുന്നത് ഇടുക്കി മാത്രമല്ല കോഴിക്കോടും വയനാടും മലപ്പുറവും പാലക്കാട് ജില്ലകളുടെ മലയോരങ്ങളും അങ്ങനെ തന്നെ.
വീണ്ടും കൃഷിയിൽ
പ്രകൃതിക്ഷോഭം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം മലയോരമേഖലയിലെ കർഷകർ അധ്വാനത്തിലേക്കു തിരിഞ്ഞു. അതിരാവിലെ ജാതിക്കയും ഏലക്കായും പറിക്കാൻ അവർ ഇറങ്ങുന്നു. പശുവിനെ കറന്ന് പാലുമായി സൊസൈറ്റിയിലേക്കു പോകുന്നു. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്നു.
കടന്നുപോയത് ഒരു തിരിച്ചടി. പക്ഷേ അതേക്കുറിച്ചോർത്തു കരഞ്ഞിട്ടുകാര്യമില്ല. മുന്നോട്ടു പോകണം. മുന്നോട്ടുപോകും. അതാണു ദുരന്തങ്ങൾക്കു നടുവിലൂടെ നീങ്ങുന്ന മലയോരജനത പറയുന്നത്.
ദുരിതം മുന്നിൽ
മുന്നിൽ ദുരിതനാളുകൾ വരാനുണ്ടെന്ന് അവർക്കറിയാം. ഏലച്ചെടികൾക്കു സാരമായ നാശനഷ്ടമുണ്ട്. ശരം വന്നത് തുടർച്ചയായ മഴയിൽ അഴുകിപ്പോയി. ഇനി പുതിയതു മുളച്ചു വരണം. എന്തായാലും വിളവ് ഗണ്യമായി കുറയും.
കുരുമുളകിലെ തിരി തോരാമഴയ്ക്കു ശേഷമുള്ള വെയിലിൽ വാടി കൊഴിയുകയാണ്. ദ്രുതവാട്ടവും തുടങ്ങി. കാപ്പിക്കുരുവും കൊക്കോയും മൂപ്പെത്താതെ പഴുത്തു വീഴുന്നു. എന്നേക്കു രോഗബാധ മാറുമെന്ന് ആർക്കും പറയാനാവുന്നില്ല. എങ്കിലും അവർ മണ്ണിലേക്കു വച്ചകാൽ പിന്നോട്ടെടുക്കുന്നില്ല. ഇവിടെ, ഈ മലയോരത്തല്ലാതെ വേറെങ്ങും അവർ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നില്ല.
ഈ മണ്ണിൽതന്നെ
ഇടുക്കിയിലെ മരിയാപുരം റോഡ് സൈഡിൽ നിന്ന് വാടകവീട്ടിലേക്കു താമസം മാറ്റുന്ന തിരക്കിനിടയിൽ മറ്റക്കാട്ട് തോമസ് ജോസഫ് പറഞ്ഞത് സ്ഥലം വിട്ടുപോകുകയാണെന്നല്ല. വീടിന്റെ ഒരുവശത്തു പറന്പു ഇടിഞ്ഞുപോയി. പിൻവശത്തെ ഭിത്തിവരെ മണ്ണു വന്നു നിൽക്കുന്നു. എല്ലാം ഒന്നു ഭദ്രമാകുംവരെ കിടക്കാനൊരിടം. പിന്നെ വീണ്ടും ഈ മണ്ണിൽ. അടുക്കളയിൽ നിന്നു പാത്രങ്ങൾ പെറുക്കുന്ന ഭാര്യ വത്സമ്മയും അതു ശരിവയ്ക്കുന്നു.
നിൽക്കുന്ന തറയെ പേടി
മലയോരത്തു മനസുകൾ ശാന്തമല്ല. എന്താണ് ഇനി വരാനിരിക്കുന്നത് എന്ന ചിന്ത എപ്പോഴും മുന്നിലുണ്ട്. നിൽക്കുന്ന തറ തന്നെ അവിടെ ഉണ്ടാകുമോ എന്ന പേടി പലർക്കുമുണ്ട്. അടിമാലി മാങ്കടവ് നായ്ക്കുന്നിൽ സജികുമാറിന്റെ വീട് തറയോടെ നിരങ്ങി നീങ്ങി. വിടിനു മുന്നിലെ ടാർ റോഡ് താഴത്തെ പുരയിടത്തിലേക്കു നിങ്ങിയതു രണ്ടടി.
അവിടെ മാത്രമല്ല. നെടുങ്കണ്ടം മാവടിയിലും ഇടുക്കി വിമലഗിരിയിലും കൊന്നത്തടിയിലും രാജപുരത്തും പന്നിയാർകുട്ടിയിലും വെണ്മണിയിലും തടിയന്പാട്ടും കരിന്പനിയിലും മണിയാറൻകുടിയിലും ഒക്കെ ഇതേ പോലുള്ള കാര്യങ്ങൾ. ഭൂമി വിണ്ടുകീറുന്നു, നിരങ്ങി നീങ്ങുന്നു.
സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസം. ചെരിവുള്ള സ്ഥലങ്ങളിൽ അതിവൃഷ്ടി മൂലം കൂടുതൽ വെള്ളം താഴോട്ടിറങ്ങുന്പോൾ സംഭവിക്കുന്ന പ്രതിഭാസം. മറ്റു കെടുതികളുടെ കൂടെ ഇതു കാണുന്പോൾ ഉള്ളു കിടുങ്ങുന്നു. ഭയപ്പെടാനില്ല എന്ന വാക്ക് ആശ്വാസവാക്കായി സ്വീകരിക്കാൻ അവർക്കു മടിയാണ്.
തുള്ളിക്കൊരു കുടം
പക്ഷേ, അതിജീവനത്തിനുള്ള ത്വരയിൽ അവർ അവിടെത്തന്നെ തുടരുന്നു. കൂന്പൻപാറയിൽ നിന്ന് മാങ്കടവ് വഴി നായ്ക്കുന്നിലേക്കുള്ള വഴിയിൽ അരഡസനിലേറെ വലിയ ഉരുൾപൊട്ടൽ(മേഘവിസ്ഫോടനം) ഉണ്ടായി. ഇടിവെട്ടുന്ന ശബ്ദങ്ങളും വിരൽവച്ചാൽ മുറഞ്ഞുപോകുന്ന തരം തുള്ളിക്കൊരുകുടം പേമാരിയുടെ അലർച്ചയും. വലിയ മലഞ്ചെരിവ് താഴേക്ക് പതിക്കുന്പോഴുള്ള കന്പനവും എല്ലാം ചേർന്നു പേടിപ്പെടുത്തിയ രണ്ടു രാവുകൾ, മാങ്കടവിലെ സലിം എന്ന യുവാവ് ഓർക്കുന്നു. സമീപപഞ്ചായത്തുകളിലെല്ലാം ഇതായിരുന്നു അവസ്ഥ.
പ്രായമായവർ 44വർഷം മുൻപത്തെ 1979 ജൂലൈയെ ഓർമിച്ചു. ആ ജൂലൈ 25, 26 തീയതികളും ഇതേ പോലെയായിരുന്നു. സ്വന്തം വീട് തകരുമെന്ന് ഭയന്നു കയറിനിന്ന കെട്ടിടം തകർന്ന് ആൾക്കാർ മരിച്ചതടക്കമുള്ള ദുരന്തകഥകളുടെ ഒരു കാലം.
മണ്ണുമാന്തിയന്ത്രം രക്ഷകനായി
ഒരു തലമുറ മുന്‍പ് ആ കാലവർഷക്കെടുതിയെ അതിജീവിക്കാൻ മാസങ്ങൾ വേണ്ടിവന്നു. മൂന്നാഴ്ചയ്ക്കു ശേഷവും റോഡുകൾ സഞ്ചാരയോഗ്യമാക്കാനായിരുന്നില്ല. എല്ലാത്തിനും മനുഷ്യ പ്രയത്നം മാത്രം ലഭ്യമായിരുന്ന കാലം.
ഇന്നിപ്പോൾ രണ്ടുമൂന്നു ദിവസം കൊണ്ടു പ്രധാന റോഡുകളിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് എല്ലാ റോഡുകളിലും ഒരുവരി ഗതാഗതമെങ്കിലും സാധ്യമായി. മണ്ണുമാന്തി യന്ത്രങ്ങൾ ഇത്രയേറെ ഉപകാരികളായി മലയോരങ്ങൾക്കു തോന്നിയ സന്ദർഭങ്ങൾ വേറെയില്ല. തടിയന്പാട്ടും ഉപ്പതോട്ടിലും രാജപുരപത്തും ചെമ്മണ്ണാറിലുമൊക്കെ ഉരുൾപൊട്ടലിൽ പെട്ടവരെ തെരഞ്ഞു രക്ഷിക്കാനും മണ്ണുമാന്ത്രി യന്ത്രങ്ങളാണ് സഹായിച്ചത്.
അടയാളങ്ങൾ
രോഗം മൂലം മരിച്ചുപോയ മകന്റെ ഭാര്യക്കും മക്കൾക്കും കുടുംബസ്വത്തിന്റെ വീതം നൽകാതിരിക്കാൻ വർഷങ്ങളോളം കേസ് നടത്തിയ ആളിന്റെ ഭൂമി, ഒരു റോഡും മറ്റു ചിലരുടെ ഭൂമികളും കടന്നു പുഴയിലെത്തി ഒലിച്ചുപോയതു കണ്ടു. കേസ് പറഞ്ഞും വാശികാണിച്ചും കെട്ടിപ്പിടിച്ചു നിർത്തിയ ഭൂമിയിലെ കല്ലും മരവും പോലും അവിടെ ശേഷിച്ചിട്ടില്ല.
********
റോഡ് നിരപ്പിൽ പണിത മൂന്നുനില വീട് താഴോട്ടു നിരങ്ങിപ്പോയി മറ്റൊരാളുടെ പുരയിടത്തിൽ നിൽക്കുന്നു.റോഡ് നിരപ്പിൽ നിന്ന് ഇരുപതടിയോളം താഴെയാണ് കെട്ടിടത്തിന്റെ മേൽക്കൂര.
പ്രകൃതി നൽകുന്ന അടയാളങ്ങൾ പലതും ഈ സംഭവങ്ങളിലുണ്ട്. പഠിപ്പിച്ചാലും പഠിക്കാൻ മനുഷ്യൻ വിസമ്മതിക്കുന്ന പാഠങ്ങളും.
മുന്നറിയിപ്പുകൾ വേണം
മലയോരങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്നതു പല മാനങ്ങളും തലങ്ങളുമുള്ള ചില പ്രശ്നങ്ങളാണ്. പ്രകൃതിക്ഷോഭം ഏതവസരത്തിലും നാശം വിതയ്ക്കാവുന്ന ഒരു ചുറ്റുപാടിൽ സുരക്ഷിത ജീവിതമാർഗമാണ് ആർക്കും വേണ്ടത്. ഈ മലയോരത്തു തന്നെവേണം താനും. ചെരിവുള്ള പ്രദേശമാണ്, ഇവിടെ താമസിക്കണ്ട എന്നു പറയുന്നതല്ല പരിഹാരം.
വർഷത്തിൽ പലതവണ ചുഴലിക്കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നതാണ് അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനം. അവിടെ ചെയ്യുന്നത് ചുഴലിക്കാറ്റു സംബന്ധിച്ചു കൃത്യമായ മുന്നറിയിപ്പ് നൽകുന്നു. ജനം സ്ഥലത്തുനിന്നു മാറുന്നു. കാറ്റു വന്നുപോയിക്കഴിയുന്പോൾ ജനം വീണ്ടും താമസത്തിനെത്തുന്നു.
മഴയും കാറ്റുമൊക്കെ പ്രവചിക്കാൻ ശാസ്ത്ര-സാങ്കേതിക മേഖലയ്ക്ക് ധാരാളം സംവിധാനങ്ങൾ ഉണ്ട്. ഇന്ത്യക്ക് നിരവധി നിരീക്ഷണ ഉപഗ്രഹങ്ങളും ഉണ്ട്. അവയെ കുറേക്കൂടി നന്നായി ഉപയോഗിച്ചാൽ ഒരു പക്ഷേ മേഘവിസ്ഫോടനങ്ങൾ വരെ പ്രവചിക്കാനും രക്ഷാമാർഗം തേടാനും കഴിയും. ചുഴലിക്കൊടുങ്കാറ്റ് ഇന്നത്തേതുപോലെ കൃത്യമായി പ്രവചിക്കാനാകുമെന്നു മൂന്നു നാലു ദശകം മുൻപ് ആരും കരുതിയിരുന്നില്ല. അതേപോലെ തീവ്രമഴപോലുള്ള പ്രതിഭാസങ്ങൾക്കും മുന്നറിയിപ്പ് കൊടുക്കാനായാൽ ഇത്തവണത്തേതു പോലുള്ള കെടുതികൾ കുറയ്ക്കാനാവും.
ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ മുപ്പതും നാൽപ്പതും സെന്റിമീറ്റർ മഴ ലഭിക്കുന്ന അതിതീവ്രമഴയും അസംഖ്യം മേഘവിസ്ഫോടനങ്ങളും ഉണ്ടായതാണു 2018ലെ പ്രളയത്തെ ഇത്ര ഭീകരമാക്കിയത്. മലനിരകളിലെ ഈ അതിവൃഷ്ടിയുടെ ഫലമായവെള്ളം ഇടനാട്ടിലും കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലും ദിവസങ്ങൾ നീണ്ട പ്രളയമായി മാറി. മഴയെത്തടയാനാവില്ല, പക്ഷേ മുന്‍പേ അറിഞ്ഞാൽ കരുതലെടുക്കാം. സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാം. അതിനുതക്ക കാലാവസ്ഥാ പ്രവചന സംവിധാനമാണ് വേണ്ടത്.
മണ്ണും സംരക്ഷിക്കണം
മലയോരമേഖല നേരിടുന്ന മറ്റൊരു പ്രശ്നം മണ്ണു സംരക്ഷണമാണ്. ഏതുസ്ഥലത്തുകൂടി പോയാലും മണ്ണിടിഞ്ഞു കിടക്കുന്നു. പ്രകൃതിക്ഷോഭത്തിന്റെ വലുപ്പം പോലും തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ കാഴ്ചകൾ. ശാസ്ത്രീയമായ മണ്ണു സംരക്ഷണത്തിലൂടെ ഇവയിൽ 95 ശതമാനവും ഒഴിവാക്കാവുന്നതേ ഉള്ളു. ഹൈവേകളുടെ സൈഡ് റോഡ് നിർമാണത്തോടൊപ്പം കെട്ടി സംരക്ഷിക്കുന്ന രീതി ഉണ്ടാകണം.പുരയിടങ്ങളിൽ കയ്യാലകൾ കെട്ടാൻ സ്കീമുകളും കൊണ്ടുവരണം. പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യഭീകരത കുറയ്ക്കുന്ന ഈ നടപടി മണ്ണും കൃഷിയും സംരക്ഷിക്കുകയും ചെയ്യും.
വൈകിപ്പൂത്ത് കുറിഞ്ഞി
ഇടുക്കിയും വയനാടുമൊക്കെ സഞ്ചാരികൾക്കു പ്രിയങ്കരമാണ്. പ്രകൃതിക്ഷോഭം വന്നതോടെ ഒട്ടെറേപ്പേർ കേരളത്തെ വിട്ടു മറ്റു നാടുകളിലേക്കായി യാത്ര. കെടുതികളുടെ വ്യാപ്തിയെപ്പറ്റിയുള്ള പല റിപ്പോർട്ടുകളും അനാവശ്യഭീതിപടർത്തുന്നവയായിരുന്നുവെന്ന പരാതി ടൂർ ഓപ്പറേറ്റർമാർക്കുണ്ട്. ഇപ്പോൾ ടൂർ ഓപ്പറേറ്റർമാർ തന്നെ ഇവിടം ഭദ്രമാണെന്നു പ്രചരിപ്പിക്കാൻ മുൻപന്തിയിലുണ്ട്.
മൂന്നാറിലെ ഇരവികൂളത്തും രാജമലയിലും കാന്തല്ലൂരിലുമൊക്കെ വൈകിയാണെങ്കിലും നീലക്കുറിഞ്ഞി പൂത്തുതുടങ്ങി. അടിമാലി-മൂന്നാർ റോഡിലെ ഗതാഗതം പുനരാരംഭിക്കാനായാലേ നീലക്കുറിഞ്ഞി കാണാൻ വേണ്ടത്ര ആൾക്കാർക്ക് എത്താനാകൂ. വയനാട്ടിലും ടൂറിസത്തിനു ഗതാഗതം തന്നയാണ് പ്രധാനവെല്ലുവിളി. പ്രധാനറോഡുകൾ മുഴുവൻ ഗതാഗതയോഗ്യമാക്കാൻ മാസങ്ങൾ എടുക്കും. ചുരങ്ങളിലും മലഞ്ചെരിവുകളിലും റോഡുകൾ കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളെ ചെറുത്തുനിൽക്കാൻ തക്കവിധം നിർമിക്കണം.
ജീവിതമോ?
വീടുകൾ പൂർണമായി ഒലിച്ചുപോയവർ ആയിരക്കണക്കിനാണ്. വീടിരുന്ന സ്ഥലം കൂടി ഒലിച്ചുപോയവർ ഏറെയാണ്. ഉപജീവനമാർഗങ്ങൾ നഷ്ടമായവരും പതിനായിരക്കണക്കിനാണ്.
ദേശീയപാതകളും സംസ്ഥാനപാതകളും നിർമിക്കുന്നതിനുവേണ്ട ആയിരക്കണക്കിനു കോടികളെപ്പറ്റിയാണു കണക്കുകൾ കേൾക്കുന്നത്. വീടും ഭൂമിയും ജീവനോപാധിയും നഷ്ടമായവരെപ്പറ്റി കണക്ക് എടുക്കുന്നതേയുള്ളു. കണക്കെടുത്ത്് കണക്കൂകൂട്ടി പരിഹാരം നിർണയിച്ച് സഹായമെത്തുന്പോഴേക്ക് അവരെ ആരു സംരക്ഷിച്ചു നിർത്തും? അവരുടെ ജീവിതം എങ്ങനെ? കേരളം അതിവേഗം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
റ്റി.സി. മാത്യു
ചിത്രങ്ങൾ:
ബിബിൻ സേവ്യർ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top