പാലു കൊടുത്തത് മൂർഖൻ പാമ്പിനോ
ആനന്ദ് എന്നാണ് അവന്‍റെ പേര്. റിട്ടയേഡ് കോണ്‍സ്റ്റബിൾ ജറോമിന്‍റെയും മെഡിക്കൽ കോളജിൽ നഴ്സിങ്ങ് സൂപ്രണ്ടായിരുന്ന സോഫിയാമ്മയുടെയും ദത്ത്പുത്രനാണവൻ. ആനന്ദിനെ അവരിരുവരും നിയമാനുസൃതം ദത്തെടുത്തതാണ്. അന്നവന് നാലു വയസാണ്. അന്നു വരെ സെന്‍റ് മേരീസ് ഓർഫനേജിലെ അന്തേവാസിയായിരുന്നു അവൻ. അവിടത്തെ സിസ്റ്റേഴ്സിന് അവനെ കൈക്കുഞ്ഞായിരുന്നപ്പോൾ കിട്ടിയതാണ്. ആശുപത്രിയുടെ ടോയ്‌ലറ്റിന് സമീപം കുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പോലീസ് അധികാരികളും ശിശുക്ഷേമ വകുപ്പും കൂടിയാണ് അന്ന് അവനെ സിസ്റ്റേഴ്സിന് കൈമാറിയത്.

ദത്തുപുത്രനായിരുന്നതിനാലും ജറോം സോഫിയാമ്മ ദന്പതികൾക്ക് വേറെ മക്കൾ ഇല്ലാതിരുന്നതിനാലും അവരിരുവരും ആനന്ദിനെ പൊന്നുപോലെയാണ് വളർത്തിയത്. അവന്‍റെ ആഗ്രഹങ്ങൾക്കും പിടിവാശികൾക്കും തെല്ലും എതിർപ്പ് പ്രകടിപ്പിക്കാതെ എന്തിനും ഏതിനും മൗനസമ്മതം നൽകിയിരുന്ന അവർക്ക് തെറ്റുപറ്റി എന്ന് മനസിലാക്കാൻ കുറെ വർഷംകൂടി കാത്തിരിക്കേണ്ടിവന്നു. ആനന്ദിന്‍റെ കുട്ടിക്കാലം മുതൽ അവൻ ആവശ്യപ്പെട്ട അവസരങ്ങളിലൊക്കെ കണക്കില്ലാതെ അവർ പണം നൽകിയിരുന്നു. കൊടുക്കുന്ന പണം എന്തിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നൊന്നും അവർ അവനോട് അന്ന് ചോദിച്ചിരുന്നില്ല. ഏതോ ഒരു ദിനം കുട്ടൂകാർക്കൊപ്പം ടൂറിന് പോകാനെന്ന് പറഞ്ഞ് അവൻ ജറോമിനോട് പണം ചോദിച്ചപ്പോൾ സോഫിയാമ്മയാണ് അന്നതിന് തടസം നിന്നത്. അപ്രതീക്ഷിതമായ ആ വിലക്ക് അവനെ ചൊടിപ്പിച്ചു. കൈയിൽ കിട്ടിയതൊക്കെ അവനന്ന് തച്ചുടക്കുകയും വളർത്തമ്മയായ സോഫിയാമ്മയുടെ നേർക്ക് കൈയോങ്ങുകയും ചെയ്തു. അന്ന് പതിനേഴ് വയസാണ് അവന്. ഇപ്പോൾ ആനന്ദിന് ഇരുപത്തിയഞ്ച് വയസായി. തന്‍റെ കൂട്ടുകാരന്‍റെ സഹോദരിയെ കല്യാണം കഴിക്കണമെന്ന പൂതിയിലാണവനിപ്പോൾ. മതവ്യത്യാസം ഉള്ളതിനാൽ അത്തരമൊരു വിവാഹം എളുപ്പമല്ലെന്നും തങ്ങളുടെ അനുവാദത്തോടെ ആ കല്യാണം നടക്കില്ലന്നും ജറോമും സോഫിയാമ്മയും ഒറ്റക്കെട്ടായി പറഞ്ഞതോടെ ആനന്ദ് വെട്ടിലായി.

അനുവാദം കിട്ടിയാലും ഇല്ലെങ്കിലും തന്‍റെ ആഗ്രഹംപോലെ താൻ സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കുമെന്ന പിടിവാശിയിലാണവനിപ്പോൾ. സ്വന്തം ഇഷ്ടപ്രകാരം അത്തരത്തിൽ അവൻ തീരുമാനം കൈക്കൊണ്ടാൽ തങ്ങളുടെ സ്വത്തിൽനിന്ന് നയാ പൈസപോലും അവകാശമായി അവന് നൽകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അവരിപ്പോൾ. മൂർഖൻ പാന്പിനെയാണ് തങ്ങൾ പാല് കൊടുത്തു വളർത്തിയതെന്ന വിചാരത്തിലാണ് ജറോമും സോഫിയാമ്മയും ഇപ്പോൾ. ആനന്ദിനെ ദത്തെടുക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും സുഹൃത്തുക്കളും അന്നതിന് എതിര് നിന്നതാണെന്നും അവരെ അന്ന് ചെവിക്കൊണ്ടിരുന്നെങ്കിൽ തങ്ങൾക്കിന്നീഗതി വരികില്ലായിരുന്നെന്നുമുള്ള വിചാരത്തിലാണവരിപ്പോൾ. കുട്ടിയെ ദത്തെടുത്തത് അരുതാത്ത പ്രവൃത്തിയായിപ്പോയി എന്ന് ജറോമും സോഫിയാമ്മയും ചിന്തിക്കേണ്ടതുണ്ടോ? കുട്ടിയെ ദത്തെടുത്തതിലാണോ അവർക്ക് വീഴ്ച സംഭവിച്ചത്, അതോ അവനെ വളർത്തിയതിലാണോ? ജന്മം നൽകി വളർത്തുന്ന കുട്ടികളായാലും ദത്തെടുത്ത് വളർത്തുന്ന കുട്ടികളായാലും അവർക്ക് നൽകുന്ന പരിശീലനം പിഴച്ചാൽ പിന്നീട് അവരെ ഓർത്ത് മാതാപിതാക്കൾക്ക് ഖേദിക്കേണ്ടിവരുമെന്നത് സംശയരഹിതമായ കാര്യമല്ലേ? കുട്ടികളുടെ വളർച്ചയുടെ ആരംഭദിശകളിൽ അവരുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പ്രകടമാകുന്ന “അരുതാത്തവ” സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ തന്നെയാണ്.

മുള്ളുകൊണ്ട് എടുക്കാവുന്നത് തൂന്പകൊണ്ടുപോലും പിന്നീട് എടുക്കാനാവാത്ത അവസ്ഥ വരുന്പോൾ അതിനെ ഓർത്ത് പരിതപിച്ചിട്ടോ തന്നെത്തന്നെയോ മറ്റുള്ളവരെയോ പഴിച്ചിട്ടോ കാര്യമുണ്ടോ? കുട്ടികളുടെ പരിശീലനത്തെ സംബന്ധിച്ച് ഒരേ തട്ടിൽ എല്ലാ കുട്ടികളേയും കണ്ടാൽ അത് പന്തിയാവില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. ദത്തെടുക്കുന്ന കുട്ടികളേയും ജന്മം നൽകി വളർത്തുന്ന കുട്ടികളേയും അവരുടെ രൂപീകരണത്തെ സംബന്ധിച്ച് വ്യത്യസ്തമായി കാണേണ്ടതുണ്ട്. ദത്തു മക്കൾക്ക് അവരുടെ വളർച്ചയിൽ തുടക്കം മുതൽ അതീവ ശ്രദ്ധയും രൂപീകരണവും നൽകേണ്ടതാണ്. അവരുടെ വളർച്ചയോട് ബന്ധപ്പെട്ട് കാര്യക്ഷമതയും പ്രാഗൽഭ്യവുമുള്ള ഒരു മനഃശാസ്ത്രജ്ഞന്‍റെയോ പരിശീലനം സിദ്ധിച്ച ഒരു കൗണ്‍സലറുടേയോ തുടർ ശ്രദ്ധയും നിർദേശങ്ങളും പ്രധാനപ്പെട്ടതാണ്. അശാസ്ത്രീയമായ സമീപനവും രീതികളുമാണ് കുട്ടികളുടെ രൂപീകരണത്തിൽ വീഴ്ചകൾ സംഭവിക്കാൻ ഇടയാക്കുന്നത്. അറിവും അനുഭവവും ഇക്കാര്യത്തിൽ പരിശീലകരായ മാതാപിതാക്കൾക്ക് മുഖ്യമാണ്.

സിറിയക് കോട്ടയിൽ