'കൊടിയുടെ നിറം നോക്കി പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കുന്നു'
Saturday, May 4, 2024 1:20 AM IST
കാഞ്ഞങ്ങാട്: കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകര്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണകൂട യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും നവമാധ്യമങ്ങളെ അതിനുള്ള പ്രചാരണ വേദിയായി ദുരുപയോഗിക്കുകയുമാണ് ചെയ്തതെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട്. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്കെതിരെ ഇടത് സാംസ്‌കാരിക നായകന്മാര്‍ നടത്തിയ പ്രചാരണത്തിനെതിരെ മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക ജീര്‍ണതക്കെതിരെ അഗ്‌നിശിഖ എന്ന പേരില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതചിഹ്നങ്ങളെയും മതാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ പ്രചാരണം ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉപയോഗിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എ.കെ.ശശിധരന്‍ അധ്യക്ഷതവഹിച്ചു. പി. നാരായണന്‍, ഹക്കീം കുന്നില്‍, എം. അസിനാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും സുഗുണന്‍ ഒരി നന്ദിയും പറഞ്ഞു.