ചന്തേരയിലെ യുവാവിന്‍റെ മരണം: ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പിതാവും സഹോദരനും
Saturday, May 4, 2024 1:20 AM IST
തൃക്കരിപ്പൂർ: ചന്തേര സ്വദേശിയായ വെൽഡിംഗ് തൊഴിലാളി തൃക്കരിപ്പൂരിനടുത്ത് മേനോക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. പിതാവ് സി.കൃഷ്ണൻ വെളിച്ചപ്പാടനാണ് ഇളയമകൻ വൈശാഖി(28)ന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് അധികൃതർക്ക് പരാതി നൽകുകയും പത്രസമ്മേളനത്തിൽ മകന്‍റെ സുഹൃത്തിന്‍റെ പ്രേരണ കാരണം ആത്മഹത്യ ചെയ്തതാണെന്ന് പറയുകയും ചെയ്തത്. ഏപ്രിൽ 14നു വിഷു ദിനത്തിൽ രാവിലെ 8.45 ഓടെയാണ് തൃക്കരിപ്പൂർ മേനോക്കിൽ വൈശാഖ് ട്രെയിൻ തട്ടി മരിച്ചത്.

ഇതിനു തൊട്ടുമുമ്പ് പിതാവ് കൃഷ്ണനെ ഫോണിൽ വിളിച്ച വൈശാഖ് സുഹൃത്ത് ചതിച്ചുവെന്ന് പറഞ്ഞുവെന്ന് കൃഷ്ണൻ വെളിച്ചപ്പാടും മൂത്ത മകൻ ധനേഷും പത്രസമ്മേളനത്തിൽ പറഞ്ഞു. ചന്തേര ചെമ്പിലോട്ടെ ക്ഷേത്ര സ്ഥാനികനാണ് കൃഷ്‌ണൻ വെളിച്ചപ്പാട്. വൈശാഖുമായി വിഷുവിന്‍റെ തലേന്ന് വീട്ടിൽ സുഹൃത്തുമായി വാക്കുതർക്കം ഉണ്ടായതായും ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് രഹസ്യ സന്ദേശങ്ങളയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തർക്കത്തിനിടയാക്കിയതെന്നും കൃഷ്ണൻ പറഞ്ഞു.

വൈശാഖിന്‍റെയും ഭാര്യയുടെയും സുഹൃത്തിന്‍റെയും ഫോണുകൾ ചന്തേര പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫോൺ പരിശോധനക്ക് സൈബർ സെല്ലിന് കൈമാറുമെന്നുമാണ് ചന്തേര പോലീസ് അറിയിച്ചതെന്നും ഇരുവരും പറഞ്ഞു.

ഇതിനകം വീട്ടുകാരിൽ നിന്ന് പോലീസ് മൊഴിയെടുക്കുകയും ചെയ്തു. സംഭവം നടന്ന് 18 ദിവസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായതായി അറിയില്ലെന്നും മരണത്തിലെ ദുരൂഹത വേഗത്തിൽ പുറത്തുകൊണ്ടുവരണമെന്നുമാണ് മുഖ്യമന്ത്രിക്കും ജില്ല പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ കുടുംബം പറയുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി മൂന്ന് മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് പരിശോധനയ്ക്കയച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും ചന്തേര പോലീസ് പറഞ്ഞു.