വലിയ അരമനയ്ക്ക് ധന്യനിയോഗം
വലിയ അരമനയ്ക്ക് ധന്യനിയോഗം
ദൈവദാസന്‍മാരായി ഉയര്‍ത്തപ്പെട്ട പിതാക്കന്‍മാര്‍ ഉള്‍പ്പെടെ സഭയ്ക്കും സമൂഹത്തിനും മഹനീയവും മാതൃകാപരവുമായ നേതൃത്വം നല്‍കിയവരാണ് ചങ്ങനാശേരി അതിരൂപതയുടെ ഇടയന്‍മാര്‍. മേല്‍പ്പട്ട ശുശ്രൂഷയുടെ സ്ഥാനിക അടയാളമായ അംശവടിയും തൊപ്പിയും ഏറ്റുവാങ്ങുകയാണ് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയവനായ മാര്‍ തോമസ് തറയില്‍ (45). ദൈവശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനും ധ്യാനഗുരുവുമായ സഹായമെത്രാന് ഇക്കാലഘട്ടത്തിനുവേണ്ട അജപാന ശുശ്രൂഷയെപ്പറ്റി വ്യക്തമായ ദിശാബോധമുണ്ട്. മാര്‍ തോമസ് തറയില്‍ ദീപികയ്ക്ക് അനുവദിച്ച അഭിമുഖം.

ദൈവവിളിയുടെ പശ്ചാത്തലം

ദൈവവിളിക്ക് അനുയോജ്യമായ കുടുംബപശ്ചാത്തലത്തിലാണ് ഞാന്‍ വളര്‍ന്നത്. അച്ചാച്ചനും അമ്മച്ചിയും വിശുദ്ധ കുര്‍ബാന മുടക്കാത്ത ഭക്തരും ജ്യേഷ്ഠന്‍മാര്‍ അള്‍ത്താര ശുശ്രൂഷികളുമായിരുന്നു. അള്‍ത്താര ശുശ്രൂഷിയായിരുന്ന എന്‍റെയും ബാല്യം പള്ളിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനാല്‍തന്നെ ദൈവവിളി കണ്ടെത്താന്‍ എളുപ്പമായിരുന്നു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി ഇക്കാലത്തു ചുമതലയേറ്റ മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് അള്‍ത്താര ബാലന്‍മാരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പിതാവുമായി അക്കാലത്തുണ്ടായ നല്ല ബന്ധവും എന്‍റെ ദൈവവിളിക്ക് നിമിത്തമായി. മറ്റുള്ളവര്‍ക്കു നന്മ ചെയ്യണമെന്നുള്ള കാഴ്ചപ്പാട് ചെറുപ്പം മുതലേ എന്നിലുണ്ടായിരുന്നു.

അമ്മ ചെലുത്തിയ സ്വാധീനം

എനിക്കു നാലര വയസുള്ളപ്പോള്‍ അധ്യാപകനായിരുന്ന അച്ചാച്ചന്‍ മരിച്ചു. അമ്മയുടെ ശിക്ഷണവും പ്രാര്‍ഥനയുമായിരുന്നു പിന്നീട് കൈമുതല്‍. സായാഹ്ന പ്രാര്‍ഥന, കുര്‍ബാനയിലെ പങ്കാളിത്തം എന്നിവയില്‍ അമ്മ കര്‍ക്കശമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
നാലു ജ്യേഷ്ഠന്‍മാരും രണ്ടു സഹോദരിമാരുള്ള കുടുംബത്തിലെ ഇളയ ആളാണ് ഞാന്‍. പള്ളിയോടു ചേര്‍ന്നുള്ള അവരുടെ ജീവിതം എന്നെ ഏറെ സ്വാധീനിച്ചു. പന്ത്രണ്ടാം ക്ലാസ് വരെ ചെറുപുഷ്പ മിഷന്‍ ലീഗില്‍ സജീവപ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.

സണ്‍ഡേ സ്‌കൂള്‍ പരിശീലനത്തിനൊപ്പം സംഗീതം, പ്രസംഗം, മാര്‍ഗംകളി, ബൈബിള്‍ നാടകം തുടങ്ങിയ കലാപരിപാടികളിലും സജീവമായിരുന്നു. സ്‌കൂള്‍ പഠനം നടത്തിയ സെന്‍റ് ജോസഫ്‌സ് എല്‍പിഎസ്, എസ്എച്ച് ഹൈസ്‌കൂള്‍ എന്നിവ വലിയ സ്വാധീനം ചെലുത്തി. എസ്എച്ച് സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ഫാ. വര്‍ഗീസ് ഓണയാത്തുംകുഴി, ഫാ. മാത്യു ഞള്ളത്തുവയലില്‍ എന്നിവര്‍ പൗരോഹിത്യ ജീവിതത്തിലേക്കുള്ള വഴിയില്‍ വലിയ മാതൃകകളായിരുന്നു.

സെമിനാരി പരിശീലന കാലം

കുറിച്ചി മൈനര്‍ സെമിനാരിയില്‍ ഫാ. ജോസഫ് നടുവിലേഴമായിരുന്നു റെക്ടര്‍. അദ്ദേഹത്തിന് എല്ലാ വിദ്യാര്‍ഥികളോടും പ്രത്യേകമായ കരുതലുണ്ടായിരുന്നു. വൈസ് റെക്ടര്‍ ഇപ്പോള്‍ വടവാതൂര്‍ സെമിനാരിയില്‍ പ്രഫസറുമായ ഫാ. ജോര്‍ജ് മംഗലത്ത്, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോടിക്കല്‍, ഫാ. മാത്യു മറ്റപ്പള്ളി എന്നിവരുടെ ജീവിതം വലിയ മാതൃകകളായിരുന്നു.

വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയില്‍ ഫാ. സക്കറിയാസ് എലിപ്പുലിക്കാട്ടായിരുന്നു റെക്ടര്‍. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ തുടങ്ങിയവരൊക്കെ അവിടെ എന്‍റെ അധ്യാപകരായിരുന്നു. മല‌്‍പാന്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, വികാരി ജനറാള്‍ റവ.ഡോ. മാണി പുതിയിടം എന്നിവരും അധ്യാപകരായിരുന്നു.

ഏറ്റെടുക്കുന്നത് വലിയ ദൗത്യമായി തോന്നുന്നുവോ ?

ചങ്ങനാശേരി അതിരൂപത ഏറെ പൗരാണികമാണ്. പല നിര്‍ണായക കാലഘട്ടങ്ങളിലും കേരള സഭയ്ക്കു നേതൃത്വം നല്‍കിയ രൂപതകളിലൊന്നാണിത്. വിദ്യാഭ്യാസരംഗത്തും വലിയ സംഭാവനകള്‍ നല്‍കിയതിനൊപ്പം പിതാക്കന്‍മാര്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി ധീരമായ നിലപാടുകള്‍ സ്വീകരിച്ചവരാണ്. അവരുടെ തലത്തിലേക്ക് ഉയരുക ഏറെ ക്ലേശകരമായ കാര്യമാണ്. ഓരോ കാലഘട്ടത്തിനും ആവശ്യമായ ഉള്‍ക്കാഴ്ചകള്‍ അതത് സമയം ദൈവം നല്‍കുമെന്ന വിശ്വാസമാണ് എന്നെ ശക്തിപ്പെടുത്തുന്നത്.





‘എനിക്കു നിന്‍റെ കൃപ മതി’ എന്ന തിരുവചനമാണ് ഞാന്‍ മെത്രാന്‍ ശുശ്രൂഷയില്‍ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ദൈവകൃപയുണ്ടെങ്കില്‍ എല്ലാ ആശങ്കകളും അസ്ഥാനത്താണ്. എനിക്കു സുവിശേഷം പ്രഘോഷിക്കാനുള്ളത് പുതിയ തലമുറയോടാണ്. പ്രത്യേകിച്ചും നവമാധ്യമങ്ങളുടെ ലോകത്തു വിഹരിക്കുന്ന ഇന്നത്തെ സമൂഹത്തിന് വിശ്വാസവും പ്രബോധനവും പകര്‍ന്നുകൊടുക്കുക വെല്ലുവിളിയാണെന്നു തിരിച്ചറിയുന്നു. വ്യത്യസ്തമായ അജപാലന ശൈലി ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിവന്നേക്കും.

അജപാലനം പ്രധാനമായും തെക്കന്‍മിഷനിലാകുമോ?

ചങ്ങനാശേരി അതിരൂപതയുടെ ആദ്യത്തെ തെക്കന്‍മിഷനാണ് ഇന്നത്തെ തക്കല രൂപത. രൂപതാ വൈദികര്‍ ആദ്യമായി സുവിശേഷ വത്കരണം നടത്തിയ മിഷനാണ് തക്കല. അതിരൂപതയുടെ ഇപ്പോഴത്തെ തെക്കന്‍മേഖല തിരുവനന്തപുരം, അമ്പൂരി, പുനലൂര്‍, കൊല്ലം ഉള്‍പ്പെടെ ഇരുപതിനായിരത്തോളം വിശ്വാസികളുള്ള മേഖലയാണ്. കസ്തൂരി രംഗന്‍ പ്രശ്‌നമുള്ള കുടിയേറ്റ പ്രദേശങ്ങളും ഇതില്‍പ്പെടും. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ജോലിക്ക് എത്തി തലസ്ഥാനത്ത് സ്ഥിരവാസമാക്കിയ സമൂഹവും ഇതില്‍പ്പെടും.

ഈ വിശ്വാസ സമൂഹത്തിന്‍റെ സാധ്യതകള്‍ സഭയുടെയും സുവിശേഷത്തിന്‍റെയും വളര്‍ച്ചയ്ക്ക് ഉപയോഗിക്കുക എന്നത് പ്രധാന ദൗത്യമാണ്. ഈ സാഹചര്യത്തില്‍ എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ ദിവസം തിരുവനന്തപുരം ഫൊറോന കേന്ദ്രമായ ലൂര്‍ദു പള്ളിയില്‍ ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. അതിരൂപതയുടെ പ്രോട്ടോ സിഞ്ചല്ലൂസ്‌കൂടിയാണ് സഹായ മെത്രാന്‍. അതിനാല്‍ ചങ്ങനാശേരി അരമനയിലും ഉത്തരവാദിത്വങ്ങളുണ്ട്.

മനഃശാസ്ത്രജ്ഞനെന്ന നിലയില്‍ ചെയ്യാനാവുന്നത്?

മനഃശാസ്ത്രജ്ഞന്‍ ബിഷപ്പായാല്‍ എല്ലാ മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ധരിക്കരുത്. ഫാമിലി കൗണ്‍സലിംഗിന് സാധ്യതയും ആവശ്യകതയും ഇന്നുണ്ട്. കേവലം മനഃശാസ്ത്രത്തില്‍ മാത്രം ഒതുങ്ങാതെ മാനസിക ആത്മീയ സമന്വയത്തിന്‍റെ സാധ്യതയാണ് സഭാ വേദികളിലുണ്ടാവേണ്ടത്. മാനസികമായ ആശ്വാസം എന്നതിനപ്പുറം മനസും ആത്മാവും കൂടി ചേരുന്ന സാന്ത്വനത്തിനു സാഹചര്യമുണ്ടാകുമ്പോഴാണ് സമഗ്രതയുണ്ടാവുന്നത്. ഇക്കാലത്ത് കൗണ്‍സലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഏറെപ്പേരും അനുയോജ്യമായ പരിശീലനം നേടിയവരോ യോഗ്യതാ പരീക്ഷ പാസായവരോ ഒന്നുമല്ല. മനഃശാസ്ത്രത്തില്‍ ബിരുദം ലഭിച്ചതുകൊണ്ടുമാത്രം കൗണ്‍സലിംഗ് നല്‍കാന്‍ പര്യാപ്തനാകണമെന്നില്ല. ഇന്ത്യയില്‍ കൗണ്‍സലിഗ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിയമങ്ങളും കുറവാണ്. കൗണ്‍സിലിംഗില്‍ ആത്മീയ ദര്‍ശനം കൂടി വേണം.

അതിരൂപതയുടെ കീഴില്‍ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗണ്‍സലിംഗ് കേന്ദ്രമായ ‘ദനഹാലയ’യുടെ ഡയറക്ടറായിരുന്ന ഞാന്‍ ദമ്പതികള്‍ക്ക് കാലോചിതമായ ശൈലിയില്‍ ആത്മീയ മാനസിക ധ്യാനം നടത്താറുണ്ടായിരുന്നു. ദമ്പതികളെ മനഃശാസ്ത്രം പഠിപ്പിച്ച് കുടുംബജീവിതത്തില്‍ ശക്തിപ്പെടുത്തുന്ന ഒരു പരിശീലമായിരുന്നു അത്. ഇതിനൊപ്പം പ്രാര്‍ഥനാനുഭവവും നല്‍കും. സ്വയം തിരിച്ചറിയുന്നതിനും പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്നതിനുമുള്ള കരുത്ത് ഓരോ വ്യക്തിക്കും ലഭിക്കുമ്പോഴാണ് വ്യക്തിയില്‍ സമഗ്രമായ മാറ്റം സംഭവിക്കുക. മറ്റുള്ളവരെ തിരിച്ചറിയാനും മനസിലാക്കാനും നമുക്കു സാധിച്ചാലും നമുക്കു നമ്മെ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നതാണ് നമ്മുടെ പരിമിതി. ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു, എന്തുകൊണ്ട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കണം. തിരുത്തലുകള്‍ക്ക് തയാറാകണം. സ്വയം മനസിലാക്കാനുള്ള ഉള്‍ക്കാഴ്ചയാണ് കുടുംബ കൗണ്‍സലിംഗിലൂടെ നല്‍കേണ്ടത്.


നവമാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി ?

നവമാധ്യമങ്ങളെ വരുംകാലത്തിന് തള്ളിക്കളയാനാവില്ല. കാരണം ഇത് കാലഘട്ടത്തിന്‍റെ മാധ്യമ രീതിയാണ്. സ്വാതന്ത്ര്യ ബോധം വളര്‍ന്നുവരുന്ന വര്‍ത്തമാന സമൂഹത്തിന്‍റെ അവകാശമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുപാടു നന്‍മയുണ്ട്. ഓരോ സംഭവത്തിലും വ്യക്തികള്‍ അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലും പൊതുസമൂഹത്തില്‍ തുറന്നു ചര്‍ച്ച ചെയ്യുന്ന വേദിയാണിത്. അതേ സമയം മറ്റ് മാധ്യമങ്ങള്‍ക്കെന്നപോലെ നവമാധ്യമങ്ങള്‍ക്കും അതിന്‍റെതായ കുറവുകളും പിരിമിതികളുമുണ്ട്. വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവ നമ്മുടെ സമൂഹത്തെ തിരിച്ചറിവും കഴമ്പുള്ളവരുമായി മാറ്റണം. കാര്യങ്ങളുടെ വസ്തുതയും സത്യവും മനസിലാക്കാതെ ചപലമായ വിചാരണകള്‍ നടത്തിയിട്ടു കാര്യമില്ല.

ഭരണതലത്തിലും സാമൂഹിക തലത്തിലും മാറ്റങ്ങള്‍ ആവശ്യമായി വരുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തണം. നവമാധ്യമങ്ങളിലൂടെ ഒരുപാടു നല്ല ആശയങ്ങളും ചിന്തകളും നന്‍മകളും പ്രചരിപ്പിക്കാന്‍ സാധിക്കും. അതേ സമയം ഇന്‍റര്‍നെറ്റ് പ്രചാരത്തോടെ സമൂഹം ഇതിന്‍റെ പിടിയിലായി എന്നതാണ് ഒരു പരിമിതി. സൈബര്‍ അഡിക്‌ഷന്‍ എന്നത് പുതിയൊരു മനോവൈകല്യമാണ്. ഇക്കാര്യത്തില്‍ സഭയ്ക്ക് കാലോചിതമായ ഇടപെടല്‍ ചെയ്യേണ്ടിവന്നേക്കാം.

വാട്‌സ് ആപ്പില്‍നിന്ന് തലയുയര്‍ത്താനാവാത്ത വിധം കുട്ടികളും യുവതലമുറയും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇക്കാലത്ത് കുട്ടികളെ ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടി വളര്‍ത്തുന്നതുകൊണ്ടാണ് കുട്ടികള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നത്. കുട്ടികളോട് എപ്പോഴും പഠിക്കാന്‍ ശഠിക്കുകയാണ് മാതാപിതാക്കള്‍. എന്തിനും പരിഹാരമായി പുതുതലമറ വാട്‌സ് ആപ്പിനെയും ഇന്‍റര്‍നെറ്റിനെയും ആശ്രയിക്കുന്നു.

കുട്ടികളെ സുരക്ഷിത സാഹചര്യത്തില്‍ പുറത്തേക്കു വിടൂ, അവര്‍ സമൂഹത്തെ കണ്ടും ഇടപെട്ടും വളരട്ടെ എന്നു മാതാപിതാക്കളെ ഉപദേശിക്കുകയും നിര്‍ദേശിക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

പ്രവാസി പ്രേഷിതത്വത്തിന്‍റെ ആവശ്യകത?

സീറോ മലബാര്‍ സഭയിലെ 49 ലക്ഷം അംഗങ്ങളില്‍ 12 ലക്ഷം പേര്‍ പ്രവാസികളാണ്. ചങ്ങനാശേരി അതിരൂപതയിലും ആനുപാതിക നിരക്കില്‍ പ്രവാസികളുണ്ട്. സഭയ്ക്ക് ഇപ്പോള്‍തന്നെ ശക്തമായ ഒരു പ്രവാസി പ്രേഷിത മിഷനുണ്ട്. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യങ്ങളുമുണ്ട്. പ്രവാസികളുടെ ആത്മീയ ശുശ്രൂഷകള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ പറ്റുന്നിടത്തോളം വൈദികരെ ചങ്ങനാശേരിയില്‍ നിന്ന് നിയോഗിക്കാന്‍ പിതാവ് താത്പര്യം കാണിക്കുന്നുമുണ്ട്.

വിശ്വാസ കൈമാറ്റമാണ് ഇന്ന് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പരിമിതി. ജീവിക്കാനുള്ള തത്രപ്പാടില്‍ വീട്, പങ്കാളി, മക്കള്‍, ബന്ധം, ദാമ്പത്യം എന്നിവ മറന്ന് രാപകല്‍ തൊഴിലിടങ്ങളില്‍ ഡ്യൂട്ടി ചെയ്യുക എന്നതാണ് പ്രവാസി ജീവിതം. ഈ സാഹചര്യത്തില്‍ കുട്ടികളെ ശ്രദ്ധിക്കാനും സ്‌നേഹത്തിലും വിശ്വാസത്തിലും പരിപോഷിപ്പിക്കാനും പലര്‍ക്കും സാധിക്കുന്നില്ല. ഓരോ സാഹചര്യത്തിലും എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. ജോലിപോലെ പ്രധാനമാണ് കുട്ടികളുടെ പരിപാലനയും പരിശീലനവും. സമ്പത്ത് മാത്രം നേടാനുള്ള വ്യഗ്രതയിലും ഓട്ടത്തിലും അടുത്ത തലമുറയുടെ വിശ്വാസ പരിശീലനത്തിനു കൈമോശം സംഭവിക്കുകയും കുട്ടികളെ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല.

പ്രവാസികള്‍ വിദേശങ്ങളില്‍ എത്തുമ്പോള്‍ അവിടെ ലഭിക്കുന്നതും പരിശീലിക്കുന്നതുമായ പൊതു സാമൂഹിക നന്‍മകള്‍ നമ്മുടെ സമൂഹത്തിലേക്കു കൈമാറ്റം ചെയ്യാനും സാധിക്കണം. സ്ത്രീ പുരുഷ ബന്ധങ്ങളില്‍ പാശ്ചാത്യസമൂഹത്തില്‍ കാണുന്ന നന്‍മയുടെ തലങ്ങള്‍ നാം മാതൃകയാക്കണം. എല്ലാം അനുകരണീയമല്ലെങ്കിലും പാശ്ചാത്യലോകത്തു നിന്നും കണ്ടുപഠിക്കേണ്ട നല്ല മൂല്യങ്ങളുമുണ്ട്.

യൂറോപ്പില്‍ ജീവിത പങ്കാളികള്‍ പരസ്പരം ആദരവു പുലര്‍ത്തുന്നതായി കാണാം. ആ ബന്ധത്തില്‍ സമത്വമുണ്ടുതാനും. യൂറോപ്പില്‍ സമ്പത്തുള്ളതുകൊണ്ടുമാത്രമല്ല അവിടെ സമൃദ്ധിയുള്ളത്. നല്ല ഭരണം, സത്യസന്ധത, സാമൂഹിക സുരക്ഷ എന്നിവയിലൂടെ അവര്‍ കുടുംബത്തിനു മാത്രമല്ല രാജ്യത്തിനൊന്നാകെ നേട്ടമുണ്ടാക്കിക്കൊടുക്കുന്നു. അതേ സമയം ആധ്യാത്മികത, ജീവിത വിശുദ്ധി, കുടുംബപ്രാര്‍ഥന, മതബോധനം തുടങ്ങിയവയില്‍ നമ്മുടെ സഭ ആഗോള സഭകള്‍ക്കു മാതൃകയാണെന്നും പറയേണ്ടിയിരിക്കുന്നു.

യുവജനങ്ങളിലുള്ള പ്രതീക്ഷ ?

നമ്മുടെ യുവജനത സഭയെ സ്‌നേഹിക്കുന്നവരും സഭയോടു ചേര്‍ന്നു നില്‍ക്കുന്നവരുമാണ്. പാശ്ചാത്യ ലോകത്തുണ്ടായ വിശ്വാസ അപചയവും മാറ്റങ്ങളുമൊന്നും ഇന്ത്യന്‍ സഭയിലുണ്ടായിട്ടില്ല. അതേ സമയം ഇക്കാലത്തെ യുവതലമുറയുടെ അഭിരുചിയും ആഗ്രഹങ്ങളും നാം മനസിലാക്കേണ്ടതുണ്ട്. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ അവരുടെ ജീവതകാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ക്ക് കാരണമാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പല തരത്തിലും തലങ്ങളിലും ഇക്കാലത്ത് ഏറെ അരക്ഷിതാവസ്ഥയുണ്ട്. പ്രത്യേകിച്ച് യുവജനങ്ങില്‍. അവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിനോ ജനാധിപത്യത്തിനോ സാധിക്കുന്നില്ല.

വരുംകാലഘട്ടത്തിലും നമ്മുടെ യുവജനങ്ങള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പുറത്തേക്കു പോയിക്കൊണ്ടിരിക്കും. എല്ലാവര്‍ക്കും നാട്ടില്‍ നില്‍ക്കാനുള്ള സാഹചര്യമില്ല. കുടുംബത്തിന് കുറച്ചുകൂടി പ്രാധാന്യം നല്‍കേണ്ടതുണ്ട്. സാമ്പത്തികത്തിനു മാത്രമാണ് ഇക്കാലത്ത് പ്രാധാന്യം. കുടുംബഭദ്രത, കുട്ടികളുടെ പരിശീലനം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ ചെറുപ്രായത്തില്‍ അപ്പന്‍റെയും അമ്മയുടെയും ഒരുമിച്ചുള്ള സാമിപ്യവും ശ്രദ്ധയും ശിക്ഷണവും അനിവാര്യമാണ്. ഇതില്ലാതെ വരുമ്പോള്‍ കുട്ടികളില്‍ ഏറെ പാളിച്ചകളുണ്ടാകും. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ വളരുന്ന കുട്ടികള്‍ വളരുമ്പോള്‍ അതിന്‍റേതായ പാകപ്പിഴകളും താളപ്പിഴകളും സ്വാഭാവികമാണ്.

ദൈവവിളി കുറയുന്നതില്‍ ആശങ്ക ?

ദൈവവിളി എന്നത് ദൈവം ഇന്നു ജീവിക്കുന്നു എന്നതിനുള്ള തെളിവാണ്, അടയാളമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ജീവിച്ചു മരിച്ച് ഉത്ഥാനം ചെയ്ത ഒരുവനെത്തേടി ഇന്നും ഏറെ യുവജനങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് അണയാത്ത വിശ്വാസത്തിന്‍റെ വലിയ അടയാളമാണ്. വിശ്വാസജീവിതത്തില്‍ ആഴപ്പെടുക എന്നതാണ് ഏറ്റവും പ്രധാനം. വിശ്വാസത്തില്‍ ആഴപ്പെടുമ്പോള്‍ ദൈവവിളികള്‍ക്ക് കുറവു വരില്ല. ബിടെക് ബിരുദക്കാര്‍ വരെ വൈദികരാവാന്‍ ഉറച്ച തീരുമാനത്തോടെ കടന്നുവരുന്നുണ്ട്. അവരില്‍ പലരും വൈദികരായശേഷം എന്‍ജിനീയറിംഗ് മേഖലയേക്കാള്‍ ഇടവകകളില്‍ അജപാലന ശുശ്രൂഷാ മേഖലകളില്‍ സേവനം ചെയ്യാനാണ് താത്‍പര്യപ്പെട്ടു കാണുന്നത്.

പെണ്‍കുട്ടികളുടെ ദൈവവിളിയില്‍ കുറവു കാണുന്നുണ്ട്. പല കാരണങ്ങളാല്‍ സന്യാസത്തോട് ആഭിമുഖ്യം കുറഞ്ഞത് ഇതിനു കാരണമാണ്.

പ്രതീക്ഷകള്‍, കാഴ്ചപ്പാടുകള്‍ ?

സഹായമെത്രാനെന്ന നിലയില്‍ രൂപതാധ്യക്ഷന്‍റെ നിര്‍ദേശത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് എന്‍റെ ദൗത്യം. ആര്‍ച്ച് ബിഷപ്പിന്‍റെ ജോലിഭാരം കുറയ്ക്കുക, കൂടുതല്‍ ശുശ്രൂഷ സമൂഹത്തില്‍ എത്തിക്കുക എന്നതും ചുമതലയാണ്. വളരെ ആസൂത്രിതമായ ഭരണരീതിയും വികേന്ദ്രീകൃതമായ ചുമതലകളും അതിരൂപതയ്ക്കുള്ളതിനാല്‍ ആശങ്ക തോന്നുന്നില്ല.

റെജി ജോസഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.