ധന്യവേളകൾക്കു വേദിയായ ദേവാലയം; പട്ടം നൽകിയത് ഗുരുക്കൻമാർ
ധന്യവേളകൾക്കു വേദിയായ ദേവാലയം; പട്ടം നൽകിയത് ഗുരുക്കൻമാർ
130 വർഷത്തെ മഹനീയ പാരന്പര്യമുള്ള ചങ്ങനാശേരി അതിരൂപതയുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി മാർ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം. ബിഷപ് ചാൾസ് ലവീഞ്ഞ്, ദൈവദാസൻ മാർ മാത്യു മാക്കീൽ, ധന്യൻ മാർ തോമസ് കുര്യാളശേരി, മാർ ജെയിംസ് കാളാശേരി, ദൈവദാസൻ മാർ മാത്യു കാവുകാട്ട്, മാർ ആന്‍റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നീ പിതാക്കൻമാർ സമർപ്പിതമായ അജപാലനം ഏറ്റെടുത്ത അതിരൂപതയിൽ സഹായ മെത്രാനായി മാർ തോമസ് തറയിൽ അഭിഷിക്തനായി.

ഇതേ സഹായമെത്രാനെ ബാല്യത്തിൽ ദൈവവിളിയിലേക്ക് ആനയിച്ചതും പിൽക്കാലത്ത് പൗരാഹിത്യ പട്ടം നൽകിയതും മാർ ജോസഫ് പവ്വത്തിലാണ്.വിശുദ്ധവും ധന്യവുമായ ജീവിതം നയിച്ച പിതാക്കൻമാരുടെ കബറിടങ്ങൾ സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലുണ്ട്. കേരള സഭയുടെ പ്രയാണത്തിൽ അതിരൂപതയും സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും വഹിച്ച പങ്ക് ചരിത്രത്തിന്‍റെ ഭാഗം തന്നെയാണ്.

ഗുരുസ്ഥാനീയരായ മാർ ജോസഫ് പെരുന്തോട്ടവും മാർ ജോസഫ് പവ്വത്തിലും മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്നാണ് ശിഷ്യൻ തോമസ് തറയിലച്ചനെ ഇന്നലെ മേൽപ്പട്ട സ്ഥാനത്തേക്കുയർത്തിയത്. കുറിച്ചി മൈനർ സെമിനാരി മുതൽ വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വരെ വൈദിക പരിശീലനം നൽകിയ അന്പതിലേറെ വൈദികരും മെത്രാഭിഷേകത്തിനു സാക്ഷികളായി.


ചങ്ങനാശേരി സെന്‍റ് ജോസഫ് എൽപിഎസ്, എസ്എച്ച് സ്കൂളുകളിലെയും സെന്‍റ് ബർക്കുമാൻസ് കോളജിലെയും അധ്യാപകരും പ്രിയ ശിഷ്യന് അനുഗ്രഹവും ആശംസയും അറിയിക്കാനെത്തിയിരുന്നു. ഇടവക ദേവാലയം തന്നെ തോമസ് തറയിലിന് മെത്രാഭിഷേകത്തിനു വേദിയായി.

ഇവിടെത്തന്നെയായിരുന്നു മാമോദീസ മുതലുള്ള ആത്മീയ തിരുക്കർമങ്ങളെല്ലാം നടന്നത്. വീടിനു വിളിപ്പാടകലെയുള്ള ദേവാലയത്തിലെ പഴയ അൾത്താര ശുശ്രൂഷി ഇന്നലെ മേൽപ്പട്ടക്കാരനായപ്പോൾ മാതൃ ഇടവകയ്ക്കും അനുഗ്രഹവേളയായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.