ദൈവകൃപയുടെ ധന്യനിമിഷങ്ങൾക്കെല്ലാം അമ്മ സാക്ഷി
ദൈവകൃപയുടെ ധന്യനിമിഷങ്ങൾക്കെല്ലാം അമ്മ സാക്ഷി
അമ്മ മറിയാമ്മയുടെ കരങ്ങൾ മെത്രാപ്പോലീത്തൻ ദേവാലയത്തിന്‍റെ അൾത്താരയിലേക്കുയർന്നു. ഇളയ മകൻ ടോമിച്ചൻ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ നിമിഷം ഒാർമകൾ 45 വർഷം പിന്നിലേക്ക് മടങ്ങി. തൊപ്പിയും അംശവടിയുമായി മദ്ബഹയുടെ മുന്നിൽ നിൽക്കുന്ന ടോമിച്ചനെ കൈയിലെടുത്ത് ഇതേ ദേവാലയത്തിൽ വന്നത്. കൈപിടിച്ച് ഇതേ ദേവാലയത്തിൽ വന്നത്, കരങ്ങൾകൂപ്പി അൾത്താരയിലേക്ക് ആനയിച്ചത്. മാർ തോമസ് തറയിലിന്‍റെ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം, പൗരോഹിത്യ സ്വീകരണം, പ്രഥമ ബലിയർപ്പണം എന്നിവയെല്ലാം നടന്ന മാതൃദേവാലയത്തിലായിരുന്നു ഇന്നലെ മെത്രാഭിഷേകം. കത്തോലിക്കാ സഭയിൽത്തന്നെ അപൂർവമാണ് മാതൃദേവാലയത്തിൽതന്നെ ഒരേയാളുടെ മാമോദീസ മുതൽ മെത്രാഭിഷേകം വരെ ചടങ്ങുകൾ നടക്കുകയെന്നത്.


ടോമിച്ചന്‍റെ നാലാംവയസിലാണ് പിതാവ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫ് മരിച്ചത്. പിന്നീട് ഏഴുമക്കളും വളർന്നത് മറിയാമ്മയുടെ സ്നേഹ പരിപാലനയിലാണ്. മക്കളോടും കൊച്ചുമക്കളോടും ബന്ധുക്കളോടുമൊപ്പം പ്രിയ ഭർത്താവിന്‍റെ കബറിടത്തിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മറിയാമ്മ ഇന്നലെ മെത്രാഭിഷേകത്തിൽ പങ്കുചേർന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.