ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭാംഗങ്ങൾ ജൂലൈ 15ന് വാൽസിംഹാം അമ്മയുടെ തിരുനടയിൽ ഒഴുകിയെത്തും
Monday, June 25, 2018 10:26 PM IST
വാൽസിംഹാം: മാതൃവാൽസല്യത്തിന്‍റെ സ്നേഹം നുകരാൻ ജൂലൈ 15 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭാംഗങ്ങൾ വാൽസിംഹാം മാതാവിന്‍റെ തിരുനടയിൽ എത്തിച്ചേരും. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി ഈ വർഷവും വൻ ജനാവലി എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗ്രേറ്റഅ ബ്രിട്ടൻ രൂപത ആദ്യമായി മുഖ്യ നേതൃത്വം നൽകിയ കഴിഞ്ഞവർഷം പതിനായിരത്തോളം വിശ്വാസികൾ വാൽസിംഹാം തീർഥാടനത്തിന് എത്തിച്ചേർന്നിരുന്നു.

ഈ വർഷവും തിരുകർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9ന് ആരാധന സ്തുതി ഗീതങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് റവ. ഫാ. സോജി ഓലിക്കൽ മരിയൻ പ്രഭാഷണം നടത്തും. ഉച്ചസമയത്ത് കഴുന്ന് എഴുന്നെള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഉച്ചയ്ക്ക് ഒന്നിന് ജപമാല പ്രദക്ഷിണം നടക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഈസ്റ്റ് ആംഗ്ലീയ രൂപതാധ്യക്ഷൻ ബിഷപ്പ് അലക്സ് ഹോപ്സ് വചനസന്ദേശം നൽകുകയും ചെയ്യും. വൈകിട്ട് അഞ്ചോടെ ചടങ്ങുകൾ സമാപിക്കും. തീർഥാടനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി സംഘാടകസമിതി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ കോർഡിനേറ്ററായും ഹോളി ഫാമിലി കമ്യൂണിറ്റി(കിംഗ്സ്ലിൻ)യുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങളായും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

തീർഥാടനത്തിൽ പങ്കുചേരാനെത്തുന്നവരുടെ ശ്രദ്ധയിലേയ്ക്കായി രൂപത മാർഗനിർദേശങ്ങളും സ്ഥലത്തിന്‍റെ മാപ്പും മറ്റു വിശദവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോച്ചുകളിൽ എത്തുന്നവർ നേരത്തേ തന്നെ സംഘാടകസമിതിയെ അക്കാര്യം അറിയിക്കേണ്ടതാണ്. പൊതുവായ വിവരങ്ങൾ അടങ്ങിയ രൂപതയുടെ നിർദേശങ്ങൾ

1. തീർഥാടനത്തിൽ പങ്കെടുക്കുന്ന വൈദികർ അവരവരുടെ കുർബാന കുപ്പായം കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്.
2. കോച്ചുകളിൽ വരുന്നവർ പ്രദഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകൾ, പൊൻ-വെള്ളി കുരിശുകൾ, ബാനറുകൾ, കൊടി, തോരണങ്ങൾ എന്നിവ കരുതുന്നത് അഭികാമ്യമായിരിക്കും.
3. തീർഥാടനകേന്ദ്രത്തിലെ അധികാരികളുടെ നിർദേശപ്രകാരം കോച്ച്, കാർ പാർക്കിംഗിന്‍റെ വിശദാംശങ്ങൾ

Mar Joseph Srampickal
Bishop, Syro Malabar Eparchy of Great Britain
Bishops House

St. Alphonsa of Immaculate Conception Cathedral
St. Ignatius Square
Preston PR1 1TT Lancashire, UK

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്