ജർമനിയിൽ ഭാര്യയെയും കാമുകനെയും വെടിവെച്ചു കൊന്നു ഭർത്താവ് ജീവനൊടുക്കി
Friday, October 20, 2017 9:20 AM IST
ബെർലിൻ: ജർമനിയിലെ ഫ്രീഡമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക നേതാവായ ഭാര്യയെയും, കാമുകനെയും വെടിവെച്ചു കൊന്നശേഷം ഭർത്താവ് സ്വയം ജീവനൊടുക്കി. ബാഡൻ വ്യുർട്ടംബെർഗ് സംസ്ഥാനത്തെ ഐസ്ലിംഗനിൽ വ്യാഴാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട കൊർണേലിയ യെൽന(56), കാമുകൻ യാനിക്ക് (26) എന്നിവരുടെ മൃതദേഹം വീടിന്‍റെ നിലവറയിലെ ഗാരേജിൽ കിടന്ന ബിഎംഡബ്ല്യു കാറിന്‍റെ മുൻസീറ്റിലും ഭർത്താവ് മാർക്കുസ് യേലയുടെ(56) മൃതശരീരം കാറിന്‍റെ പിൻസീറ്റിലും പോലീസ് കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ അയൽവാസി പോലീസിൽ വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

കൊർണേലിയ ഭർത്താവുമായിട്ടുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്താനിരുന്ന സമയത്താണ് ഭർത്താവ് കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് ഭാഷ്യം. കാറിനുള്ളിൽ നിന്ന് ഭർത്താവിന്‍റേതെന്നു സംശയിക്കുന്ന കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ