ലോക സന്പത്തിൽ 370 കോടി ദരിദ്രരുടേത് 42 സന്പന്നരുടെ കൈയിൽ
Tuesday, January 23, 2018 10:18 PM IST
ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിക്കുകയാണെന്നതിന് തെളിവുമായി പഠന റിപ്പോർട്ട്. ലോക ജനസംഖ്യയിലെ 42 സന്പന്നരുടെ കൈയിൽ 370 കോടി ദരിദ്രരുടെ അത്രയും സ്വത്തുണ്ടെന്ന് ഓക്സ്ഫാം എന്ന അന്താരാഷ്ട്ര ഏജൻസി പുറത്തുവിട്ട പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത് കഴിഞ്ഞ വർഷത്തെ മൊത്തം സന്പത്തിന്‍റെ 82 ശതമാനവും ഒരു ശതമാനം വരുന്ന സന്പന്നരിലേക്കാണ് എത്തിയത്. കഴിഞ്ഞ അഞ്ചുവർഷങ്ങളിലും ഓക്സ്ഫാം ഇത്തരത്തിൽ ദരിദ്രരും സന്പന്നരും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിെൻറ തുടർച്ചയായി 2017ലെ സാന്പത്തിക അന്തരം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

സന്പത്തെിൻറ കേന്ദ്രീകരണം ഒരു ശതമാനം വരുന്ന കോടിപതികളിലേക്ക്
നീങ്ങുന്നത് സന്പദ് വ്യവസ്ഥയുടെ പരാജയത്തിന്‍റെ സൂചനയാണെന്ന് ഓക്സ്ഫാം ചീഫ് എക്സിക്യൂട്ടിവ് പറഞ്ഞു. സ്വിറ്സർലൻഡിലെ ദാവോസിൽ ലോകത്തെ സന്പന്നരുടെ കൂട്ടായ്മയായ ലോക സാന്പത്തിക ഫോറം നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ലോക ജനസംഖ്യയിലെ 50 ശതമാനം പേർക്കും കഴിഞ്ഞ വർഷം സാന്പത്തി വളർച്ചയുണ്ടായിട്ടില്ല. 2006നും 2015നും ഇടയിൽ ശതകോടിപതികളുടെ സന്പത്ത് 13 ശതമാനത്തിലേറെ വർധിച്ചു. എന്നാൽ സാധരണ തൊഴിലാളികളുടെ കൂലിയിൽ ഇതിന്‍റെ പകുതിപോലും വർധനയുണ്ടായില്ല. സാന്പത്തിക രംഗത്ത് സ്ത്രീകൾ പ്രത്യേകിച്ച് വിവേചനം നേരിടുന്നതായും ഓക്സ്ഫാം പറയുന്നു. പുരുഷന്മാർക്ക് കിട്ടുന്നതിനെക്കാൾ കുറഞ്ഞ വേതനമാണ് മിക്ക തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ലഭിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍