വാഷിംഗ്ടണ്‍: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കു മിന്നും ജയം.

മാഞ്ചസ്റ്റര്‍ സിറ്റി 5-2ന് ഇറ്റാലിയന്‍ സംഘമായ യുവന്‍റസിനെ തകര്‍ത്തു. റയല്‍ മാഡ്രിഡ് 3-0ന് ആര്‍ബി സാല്‍സ്ബര്‍ഗിനെയാണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ അല്‍ ഐന്‍, അല്‍ ഹിലാല്‍ ടീമുകളും ജയം സ്വന്തമാക്കി. ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കു തുടക്കമാകും.

മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ചാമ്പ്യന്‍

ഗ്രൂപ്പ് ജിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ യുവന്‍റസിനെ കീഴടക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് സിറ്റിയും യുവന്‍റസും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യനെ നിശ്ചയിക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ ഇറ്റാലിയന്‍ ടീമിനു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ഇംഗ്ലീഷ് സംഘത്തിനുവേണ്ടി ജെറമി ഡോക്കു (9’), എര്‍ലിംഗ് ഹാലണ്ട് (52’), ഫില്‍ ഫോഡന്‍ (69’), സാവിഞ്ഞൊ (75’) എന്നിവര്‍ വലകുലുക്കി. പിയറി കലുലുവിന്‍റെ (26’) സെല്‍ഫ് ഗോള്‍കൂടി ആയതോടെ സിറ്റിയുടെ അക്കൗണ്ടില്‍ അഞ്ച് ഗോള്‍. യുവന്‍റസിനായി ട്യൂണ്‍ കൂപ്‌മേനേഴ്‌സ് (11’), ഡുസാന്‍ വ്‌ലഹോവിച്ച് (84’) എന്നിവരാണ് ലക്ഷ്യം നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുഎഇ ക്ലബ്ബായ അല്‍ ഐന്‍ 2-1നു മൊറോക്കന്‍ ടീമായ വൈഡാഡ് എസിയെ തോല്‍പ്പിച്ചു. നാലാം മിനിറ്റില്‍ ലീഡ് നേടിയശേഷമായിരുന്നു മൊറോക്കന്‍ ടീമിന്‍റെ തോല്‍വി.


റയല്‍ x യുവന്‍റസ്

ഗ്രൂപ്പ് എച്ചിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ബി സാല്‍സ്ബര്‍ഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആദ്യ രണ്ട് റൗണ്ടില്‍ നാലു പോയിന്‍റ് നേടിയ സാല്‍സ്ബര്‍ഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യന്‍ ടീമായ അല്‍ ഹിലാല്‍ എഫ്‌സി 2-0ന് മെക്‌സിക്കന്‍ സംഘമായ പച്ചുക്കയെ കീഴടക്കിയതോടെയാണ് നാലു പോയിന്‍റുള്ള സാല്‍സ്ബര്‍ഗ് പുറത്തായത്. അഞ്ച് പോയിന്‍റ് നേടിയ അല്‍ ഹിലാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.

വിനീഷ്യസ് ജൂണിയര്‍ (40’), ഫെഡറിക്കോ വാല്‍വെര്‍ഡെ (45+3’), ഗോണ്‍സാലോ ഗാര്‍സിയ (84’) എന്നിവര്‍ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടി. അതോടെ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.

സലിം അല്‍ദൗസാരി (22’), മാര്‍ക്കോസ് ലിയോനാര്‍ഡോ (90+5’) എന്നിവരായിരുന്നു പച്ചുക്കയ്‌ക്കെതിരേ അല്‍ ഹിലാലിനെ 2-0ന്‍റെ ജയത്തിലെത്തിച്ചത്. പ്രീക്വാര്‍ട്ടറില്‍ അല്‍ ഹിലാല്‍ ഗ്രൂപ്പ് ജി ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ യുവന്‍റസിനെയും നേരിടും.