വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുള്ള ഇറേനിയൻ പൗരന്മാർ അറസ്റ്റിലാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ 130 പേരെ കസ്റ്റംസ്-കുടിയേറ്റ വകുപ്പ് അറസ്റ്റ് ചെയ്തു.

അമേരിക്കൻ സേന ഇറാനിലെ ആണവ പ്ലാന്‍റുകളിൽ ബോംബിട്ടതിനു പിന്നാലെയാണു നടപടികളാരംഭിച്ചത്. അമേരിക്കൻ മണ്ണിൽ ഇറാൻ‌ പ്രതികാരത്തിനു മുതിർന്നേക്കുമെന്ന ഭീതിയാണ് ഇതിനു കാരണം.

തീവ്രവാദികളും ചാരന്മാരും ഉൾപ്പെട്ട സ്ലീപ്പർ സെല്ലുകളെ സജീവമാക്കി അമേരിക്കയിൽ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രകടിപ്പിച്ചതായി ‌യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അറസ്റ്റിലായവരിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഒരാൾ ഇറേനിയൻ സൈനികനായിരുന്നു. അമേരിക്കൻ വനിതയെ വിവാഹം ചെയ്തതിന്‍റെ പേരിലാണ് ഇയാൾക്ക് വീസ ലഭിച്ചത്. വിവാഹശേഷം ഇമിഗ്രേഷൻ സ്റ്റാറ്റസ് പുതുക്കാതിരുന്നതിന്‍റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.