ബിഹാറിൽ പൂജാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്ന്നെടുത്തു; സംഘർഷം
ബിഹാറിൽ പൂജാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്ന്നെടുത്തു; സംഘർഷം
Sunday, December 17, 2023 4:42 PM IST
പാറ്റ്ന: ബിഹാറിൽ പൂജാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്ന്നെടുത്തു. ഗോപാൽഗഞ്ച് ജില്ലയിലെ ദനപൂർ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലെ പുരോഹിതൻ മനോജ് കുമാർ (32) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ടോടെ കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മനോജിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ പരിക്കുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷമുണ്ടായി. പോലീസിന്‍റെ അനാസ്ഥയാണ് പൂജാരി കൊല്ലപ്പെടാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു.


ദേശീയ പാതയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് വാഹനവും കത്തിച്ചു.

ഗ്രാമത്തിലെ സംഘർഷാവസ്ഥ നിയന്ത്രിച്ചുവെന്നും കുറ്റവാളികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും സബ് ഡിവിഷനൽ പോലീസ് ഓഫിസർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<