മുഹമ്മദ് മുഖ്ബര്‍ ഇറാന്‍റെ താത്കാലിക പ്രസിഡന്‍റാകും
മുഹമ്മദ് മുഖ്ബര്‍ ഇറാന്‍റെ താത്കാലിക പ്രസിഡന്‍റാകും
Monday, May 20, 2024 11:28 AM IST
ടെഹ്‌റാന്‍: ഇബ്രാഹിം റെയ്‌സിയുടെ മരണത്തെതുടര്‍ന്ന് മുഹമ്മദ് മുഖ്ബര്‍(69) ഇറാന്‍റെ താത്കാലിക പ്രസിഡന്‍റാകും. നിലവിലെ വൈസ് പ്രസിഡന്‍റാണ് അദ്ദേഹം. ഇറാന്‍ ഭരണഘടന പ്രകാരം പ്രസിഡന്‍റ് മരണപ്പെട്ടാല്‍ പ്രഥമ വൈസ് പ്രസിഡന്‍റ് താത്കാലികമായി ആ സ്ഥാനം ഏറ്റെടുക്കണം.

പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. മുഖ്ബര്‍, പാര്‍ലമെന്‍ററി സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്, ജുഡീഷ്യറി ചീഫ് ഗൊല്ലംഹുസൈന്‍ മൊഹ്സെനി ഈഷെ എന്നിവരടങ്ങുന്ന ഒരു കൗണ്‍സിലിനെ പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമേനിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുഹമ്മദ് മുഖ്ബർ. അന്താരാഷ്ട്ര നിയമത്തിലും മാനേജ്മെന്‍റിലും ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം മുമ്പ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷനായ സെറ്റാഡിന്‍റെ തലവനായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മോസ്‌കോ സന്ദര്‍ശിച്ച ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ സംഘത്തിന്‍റെ ഭാഗമായിരുന്നു മുഖ്ബര്‍.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വി­ദേ­ശ­കാ­ര്യ­മന്ത്രി അ­മീര്‍ ഹു­സൈനും അടക്കമുള്ളവർ മരിച്ചെന്ന് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. തകർന്ന കോപ്റ്ററിന് സമീപമെത്തിയ ര­ക്ഷാ­പ്ര­വര്‍­ത്ത­കര്‍ക്ക് ജീവനോടെ ആ­രെയും ക­ണ്ടെ­ത്താ­നാ­യില്ല.

വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഏജൻസികൾ വിശദീകരിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<