ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കൈയേറ്റക്കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍. കേസില്‍ 16-ാം പ്രതിയാണ് കുഴല്‍നാടന്‍. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസില്‍ ഒന്നാം പ്രതി. ആകെ 21 പ്രതികളാണുള്ളത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

ആധാരത്തില്‍ വില കുറച്ച് കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്‍റെ പരാതിയോടെയാണ് മാത്യു ചിന്നക്കനാലിലെ ഭൂമി ഇടപാട് ചര്‍ച്ചയായത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലവും കെട്ടിടങ്ങളുമാണ് മാത്യുവിന്‍റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരേ നിലപാട് എടുത്തതിന്‍റെ പ്രതികാരമായുള്ള വേട്ടയാടൽ എന്നായിരുന്നു കുഴല്‍നാടന്‍റെ വാദം.