ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലുങ്കാനയിലെ റാലിയില്‍ ചോദിച്ചു.

"അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ ഒരുകാര്യം മാത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. റഫാല്‍ വിഷയത്തില്‍ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു. അഞ്ച് വ്യവസായികള്‍, അഞ്ച് വ്യവസായികള്‍ എന്ന്. ക്രമേണ അദ്ദേഹം അംബാനി-അദാനി എന്ന് പറയാന്‍ ആരംഭിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവരെ ചീത്ത വിളിക്കുന്നത് അദ്ദേഹം നിര്‍ത്തി. അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറാകണം. എന്തായിരുന്നു ഡീല്‍? എത്ര ചാക്ക് കള്ളപ്പണം നിങ്ങൾക്ക് കിട്ടി? ടെമ്പോ നിറച്ച് നോട്ടുകൾ കോൺഗ്രസിൽ എത്തിയോ? ഇതിനുള്ള മറുപടി രാജ്യം നല്കേണ്ടിവരും'- നരേന്ദ്ര മോദി പറഞ്ഞു.