റീനൽ ഡിനര്‍വേഷന്‍ ചികിത്സയിലൂടെ 72-കാരന്‍റെ രക്തസമ്മര്‍ദം ചികിൽസിച്ച് കിംസ്ഹെൽത്ത്
Tuesday, April 30, 2024 12:49 AM IST
തിരുവനന്തപുരം: ഉയര്‍ന്ന രക്തസമര്‍ദത്തെ പ്രതിരോധിക്കാനാവാത്ത 72 വയസുകാരനില്‍ റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പി (ആര്‍ഡിഎന്‍) വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഡോക്ടര്‍മാര്‍.

ഉയര്‍ന്ന രക്തസമർദം നിയന്ത്രിക്കുന്നതിനായി ദിവസേന നാലും അഞ്ചും തരം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം വരുതിയിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് ബദല്‍ ചികിത്സാ സംവിധാനമെന്ന നിലയില്‍ ഇത് ഫലപ്രദമാണ്. തിരുവനന്തപുരം സ്വദേശിയായ രോഗി രക്തസമർദം നിയന്ത്രിക്കുന്നതിന് അനേക വര്‍ഷങ്ങളായി ഒന്നിലധികം മരുന്നുകള്‍ കഴിച്ചിരുന്നെങ്കിലും 180/90 എന്ന ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു. ഇടത് വൃക്കയിലേക്കുള്ള ധമനി ചുരുങ്ങുന്നത് തടയാനായി രണ്ട് വര്‍ഷം മുമ്പ് ആഞ്ജിയോപ്ലാസ്റ്റിയും സ്റ്റെന്‍റിംഗും നടത്തിയെങ്കിലും രക്തസമർദം കുറഞ്ഞില്ല.

രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പിക്ക് വിധേയനാക്കാൻ നിർദേശിക്കുകയായിരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റും കോര്‍ഡിനേറ്ററുമായ ഡോ. രമേഷ് നടരാജന്‍ പറഞ്ഞു. ഒരു ചെറിയ ദ്വാരമുണ്ടാക്കി രക്തക്കുഴലിലേക്ക് കത്തീറ്റര്‍ പ്രവേശിപ്പിച്ച് വ്യക്കയിലും അനുബന്ധ ഞരമ്പുകളിലും എത്തിച്ചു. കത്തീറ്ററിൽ നിന്നും പുറത്തുവരുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ച് ഞരമ്പുകളുടെ ചുറ്റും പിണഞ്ഞു കിടക്കുന്ന സിമ്പതറ്റിക് നാഡികളെ കരിച്ചു കളയുന്നു.

ഇതോടെ രക്തസമർദം കുറയുകയും വൃക്കയിലെ സമര്‍ദം ലഘുവാകുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രൊസീജിയറിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. കാര്‍ഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്‍റുമാരായ ഡോ. എസ്.സുഭാഷ്, ഡോ. അനില്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവരും പ്രൊസീജിയറിന്‍റെ ഭാഗമായി.