ആളില്ലാത്ത സമയം വീട്ടിൽ മോഷണം: പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്
Wednesday, May 1, 2024 3:59 AM IST
കാട്ടാക്കട: ആളില്ലാത്ത സമയം വീട്ടിൽ നിന്നും 42 പവൻ കവർന്ന സംഭവത്തിൽ മോഷ്ടാവിനായി തെരച്ചിൽ ഊർജിതമായി. പ്രതിയെ പറ്റി സൂചന കിട്ടിയതായും വിവരം.

സമീപത്തെ സിസിടിവി കാമറ ദ്യശ്യം ഉൾപ്പടെ പരിശോധിക്കുകയാണ് പോലീസ്. വിളപ്പിൽശാല കാവിൻപുറത്തെ വീട്ടിൽ ആണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പതിനും തിങ്കളാഴ്ച പുലർച്ചെ ആറിനും ഇടയ്ക്കാണ് കവർച്ച നടന്നിരിക്കുന്നത് എന്നാണ് നിഗമനം.

വീട്ടുടമയായ ജേക്കബ് എത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്. ശേഷം വിളപ്പിൽശാല പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മുൻ വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കിടപ്പ് മുറിയില അലമാരയിൽ സൂക്ഷിച്ചിരുന്ന 42 പാവനോളം സ്വർണാഭരണങ്ങൾ കവർന്നിരുന്നു.