സർക്കാർ ജീവനക്കാരെ ചവിട്ടി തേക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
Saturday, May 4, 2024 7:08 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽഡിഎഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു.

കഴിഞ്ഞ എട്ടുവർഷത്തെ സർക്കാർ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരും ജുഡീഷൽ ഉദ്യോഗസ്ഥരും മാത്രമേയുള്ളൂവെന്ന് തോന്നും. കേവലം 50 ദിവസത്തിനുള്ളിൽ അവരുടെ മുഴുവൻ ഡിഎയും അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ ഏഴു ഗഡു കുടിശികയിൽ കേവലം ഒരു ഗഡു മാത്രം അനുവദിച്ചും 39 മാസത്തെ ഡിഎ കുടിശിക നിഷേധിച്ചുമാണ് ഉത്തരവിറക്കിയത്.
ഇത്തരം ഉത്തരവിലൂടെ സർക്കാർ മറ്റ് ജീവനക്കാരോട് ചിറ്റമ്മനയമാണ് വച്ചു പുലർത്തുന്നത് എന്ന് വ്യക്തമാണ്.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ബിനോദ്, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എസ്.പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ,

കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്‍റ് കുമാരി അജിത, ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്‍റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ ബിനു എന്നിവർ പങ്കെടുത്തു.