തലസ്ഥാനത്തിന്‍റെ ഊറ്റുകുഴിയുടെ ചലനം നിലച്ചു...
Saturday, May 4, 2024 7:08 AM IST
എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: പണ്ടു പണ്ടു ചെങ്കല്‍ച്ചൂളയില്‍ ചെറിയ ചെറിയ വീടുകള്‍ മാത്രം ഉണ്ടായിരുന്ന കാലം...പണിക്കു പോകുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ പുലര്‍ച്ചെ സമീപത്തുള്ള ഊറ്റുകുഴിയില്‍ എത്തി തൊട്ടിയില്‍ വെള്ളം കോരിയെടുത്ത് കുളിക്കും. കയറും തൊട്ടിയും വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ടാണ് ഊറ്റുകുഴി നിവാസികള്‍ ഉണര്‍ന്നിരുന്നത്. വീട്ടാവശ്യത്തിനും കുടിക്കുവാനും ഈ ഉറവയെയായിരുന്നു പലരും ഉപയോഗിച്ചിരുന്നത്.

ഏത് കൊടും വെയിലിലും വറ്റാത്ത അമൃതസ്രോതസായിരുന്നു സെക്രട്ടേറിയറ്റിന്‍റെ പിൻവശത്തുള്ള ഊറ്റുകുഴി. പഴയ കാലത്ത് കിണറുകളില്‍ വെള്ളം കുറയുമ്പോള്‍ പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും വലിയ വാന്‍ വന്ന് പട്ടാളക്കാര്‍ക്ക് ആവശ്യായ വെള്ളം എടുത്തുകൊ ണ്ടു പോകും. അടുത്തുള്ള വീടുകളിലെല്ലാം കിണറാണ്. ഇപ്പോഴും കിണര്‍ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന വീടുകള്‍ തൊട്ടടുത്തുണ്ട്.

ഈ കിണറിലൊക്കെ ധാരാളം വെള്ളം എപ്പോഴും ഉണ്ടാകും. ഈ ജലസമ്പത്തും ഊറ്റുകുഴി നല്കുന്നതു തന്നെ. അടുത്തകാലം വരെ ഹോട്ടലുകാരും കടക്കാരും ഊറ്റുകുഴിയിലെ വെള്ളമാണ് ഭക്ഷം പാകംചെയ്യുവാനും മറ്റും ഉപയോഗിച്ചിരുന്നത്.

ഈ ഊറ്റുകുഴിയ്ക്കരികിലായി മറ്റൊരു ചെറിയ ജലസ്രോതസും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഒഴുക്ക് ഊറ്റുകുഴിയിലേക്ക് എത്തിയിരുന്നത്. അത് കൊട്ടാരം വകയായിരുന്നു. ഒരു ചെറിയ കൊട്ടിയമ്പലമൊക്കെ കെട്ടി ഈ ഊറ്റിനെ പ്രത്യേകം സംരക്ഷിച്ചിരുന്ന കാലവുമുണ്ട്.

കൊട്ടാരത്തില്‍ പൂജയും മറ്റും നടക്കുമ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ആള്‍ എത്തി പരിശുദ്ധമായ ഇവിടുത്തെ ജലം എടുത്തുകൊണ്ടുപോകും. നാട്ടിലെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ജലവും നാട് ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്ക് പൂജാവശ്യങ്ങള്‍ക്കു വേ ജലവും നല്കിയിരുന്ന ഊറ്റുകുഴി ഇന്ന് പഴങ്കഥയാകുന്നു.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു താഴെയുള്ള പ്രദേശത്തിനു ഊറ്റുകുഴി എന്ന പേര് വരാനുള്ള കാരണമായ യഥാര്‍ഥ ഊറ്റുകുഴി നിശ്ചലമായിക്കഴിഞ്ഞിരിക്കുന്നു! തൊട്ടടുത്ത് ഉയര്‍ന്നുവരുന്ന വന്‍കിട ഫ്ളാറ്റ് നിര്‍മാതാക്കള്‍ മുകളില്‍ നിന്നും താഴേയ്ക്കുള്ള ഊറ്റ് തടഞ്ഞതോടെ ഊറ്റുകഴിയിലെ ഊറ്റ് നിലച്ചു കഴിഞ്ഞു.

മുകളില്‍ നിന്നു നോക്കിയാല്‍ അടിത്തട്ടുവരെ കാണുവാന്‍ കഴിയുമായിരുന്ന ഊറ്റുകുഴിയില്‍ ഇപ്പോള്‍ കെട്ടി നില്ക്കുന്ന വെള്ളവും ആരൊക്കെയോ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുമാണ്. കൊട്ടാരം വക ഊറ്റുകുഴി മണ്ണിട്ട് പൂര്‍ണമായും മൂടിക്കഴിഞ്ഞിരിക്കുന്നു. ഫ്ളാറ്റില്‍ നിന്നും മാലിന്യങ്ങള്‍ വലിയ ഓടയിലൂടെ ഇവിടേയ്ക്ക് തള്ളുന്നതിനെ സമീപവാസികളും കടക്കാരും അടുത്തകാലത്ത് എതിര്‍ത്തിരുന്നു. പുറന്തള്ളപ്പെട്ട മാലിന്യം ഇപ്പോഴും ഊറ്റുകുഴിയുടെ സമീപം കാണാം.

കോര്‍പറേഷന്‍ ഇടപെട്ട് ഊറ്റുകുഴിയെ സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഊറ്റ് നിലച്ചതോടെ അടുത്തുള്ള വീടുകളിലെ കിണര്‍വെള്ളവും വറ്റിത്തുടങ്ങി. അക്ഷരാര്‍ഥത്തില്‍ തങ്ങളുടെ പ്രദേശത്തിന്‍റെ ജലനിധിയായിരുന്ന ഊറ്റുകുഴിയുടെ ഇന്നത്തെ അവസ്ഥയില്‍ വലിയ വേദനയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.