വാട്ടര്‍ അഥോറിറ്റി നിര്‍മിച്ച കുഴി അപകട ഭീഷണിയിൽ
Saturday, May 4, 2024 7:08 AM IST
തിരുവല്ലം: കുടിവെളള ക്ഷാമം പരിഹരിക്കാനെന്ന പേരില്‍ വണ്ടിത്തടം കുരിശടിക്ക് മുമ്പില്‍ കേരള വാട്ടര്‍ അഥോറിറ്റി നിര്‍മിച്ച കുഴി അപകടം ഉണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നിര്‍മിച്ച കുഴിയാണ് പണി പൂര്‍ത്തിയാക്കാതെ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.

റോഡിന്‍റെ പകുതിഭാഗം വരെ കൈയ്യേറി മണ്ണിട്ട നിലയിലുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വേനല്‍ മഴ ശക്തമായതോടെ റോഡിന്‍റെ വശത്തായി ചെളി നിറഞ്ഞതിനാല്‍ നിരവധി ഇരുചക്ര വാഹന യാത്രികര്‍ ദിനംപ്രതി അപകടത്തില്‍ പെടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ള മാന്‍ഹോള്‍ നിര്‍മാണത്തിനുവേണ്ടി എടുത്ത കുഴിയാണ് അലക്ഷ്യമായി മുടാതെ ഇട്ടിരിക്കുന്നത്.

വന്‍ അപകടം വിളിച്ചു വരുത്തുന്ന കുഴി എത്രയും വേഗം മണ്ണിട്ട് മൂടുകയോ, സ്ലാബ് ഇട്ട് മൂടി അപകട സാഹചര്യം ഒഴിവാക്കുകയോ ചെയ്യണമെന്ന് ഒരുമ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെടുന്നു.