കുലുക്കി സര്‍ബത്ത് മുതല്‍ കുടം മോര് വരെ
Saturday, May 4, 2024 7:08 AM IST
നെയ്യാറ്റിന്‍കര : ബാലരാമപുരം - കളിയിക്കാവിള പാതയിലും നെയ്യാറ്റിന്‍കര താലൂക്കിലെ ഗ്രാമീണ പാതകളിലും വഴിയോര കാഴ്ചകളായി കുലുക്കി സര്‍ബത്ത് മുതല്‍ കുടം മോര് വരെ വ്യാപകമായി ഇടം പിടിച്ചിരിക്കുന്നു. പാതയോരത്തെ ചെറിയ തട്ടുകളിലാണ് ഈ പാനീയങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുന്നത്.

ചായത്തട്ടുകള്‍ മുന്പുള്ളതുപോലെ തുടരുന്നുവെങ്കിലും തണുപ്പന്‍ പാനീയങ്ങളുടെ തട്ടുകളുടെ എണ്ണമാണ് കൂടുതലെന്ന് പറയാം. അവധിക്കാലമായതിനാലാകാം പലയിടത്തും കൗമാരക്കാരാണ് പാനീയ വില്‍പ്പനക്കാരായി രംഗത്തുള്ളത്. കോഴിക്കോടന്‍ കുലുക്കി സര്‍ബത്തിനാണ് ഡിമാന്‍ഡ് ഏറെ. പാല്‍ സര്‍ബത്ത്, അവില്‍ സര്‍ബത്ത് എന്നിവയും സുലഭം.

സോഡ നാരങ്ങാവെള്ളത്തിനും ആവശ്യക്കാര്‍ കുറവല്ല. കുടം മോരാണ് പാതയോരത്തെ മറ്റൊരു സവിശേഷ സാന്നിധ്യമായി മാറിയിരിക്കുന്നത്. നേരത്തെ ഗ്ലാസില്‍ നല്‍കിയിരുന്ന മോരും നിലവിലുണ്ട്. കുടം മോരിന് വില കൂടുതലാണെങ്കിലും ഗ്ലാസില്‍ കിട്ടുന്നതിനെക്കാള്‍ മോരുള്ളതിനാല്‍ ആര്‍ക്കും പരാതിയില്ല.

കറിവേപ്പിലയും മുളകും ഇഞ്ചിയുമൊക്കെ അടങ്ങിയ സ്പെഷല്‍ മോരുകള്‍ നേരത്തെയും ഇവിടുത്തെ വഴിയോരങ്ങളിലെ കടകളില്‍ നിന്നും ലഭ്യമായിരുന്നു. കരിക്ക്, കരിന്പ്, തണ്ണിമത്തന്‍ എന്നിവയും പാതയോര വിപണിയില്‍ കാണാം. തണ്ണിമത്തന്‍റെ സീസണ്‍ കഴിഞ്ഞു. വിവിധ ഫലങ്ങളുടെ ജ്യൂസ് തയാറാക്കി വില്‍ക്കുന്ന കടകളും അങ്ങിങ്ങായി തലയുയര്‍ത്തിയിട്ടുണ്ട്. കുപ്പിവെള്ളത്തിന്‍റെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.