വെയർഹൗസ് സുരക്ഷാ ജീവനക്കാരെ പുറത്താക്കിയതായി പരാതി
Sunday, May 5, 2024 6:23 AM IST
തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ വെയർഹൗസുകളിലെ സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്നു പുറത്താക്കിയതായി പരാതി.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികളെ പറഞ്ഞുവിട്ടതെന്നു വെയർഹൗസ് യൂണിയൻ സംയുക്ത സംഘം രക്ഷാധികാരി വർക്കല സജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു.
25 വർഷത്തിലധികമായി ജോലി ചെയ്തിരുന്നവർക്ക് വളരെ തുച്ചമായ വേതനമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതുപോലും നഷ്ടമായ സ്ഥിതിയാണ്.

വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ ഏജൻസി നൽകിയിട്ടുള്ള കേസിൽ മിനിമം വേതനം നൽകണമെന്നും മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ഹൈക്കോടതി വിധി വന്നിട്ടുള്ളതാണ്.

ഈ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഉണ്ടായിട്ടുള്ളത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കിൽ കേരളത്തിലെ എല്ലാ വെയർഹൗസുകൾക്കു മുൻപിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂണിയന്‍റെ തീരുമാനം.

രാജേഷ് നെടുമങ്ങാട്, സുരേഷ്കുമാർ, ഗിരീഷ്കുമാർ ബാലരാമപുരം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.