യുവാവിനെ ആക്രമിച്ച സംഘം പിടിയിൽ
Monday, May 6, 2024 6:24 AM IST
വെള്ളറട: ലഹരിവില്പനയെക്കുറിച്ച് എക്‌സൈസ് സംഘത്തിനു വിവരം കൈമാറിയതായി ആരോപിച്ച് യുവാവിനെ ആക്രമിച്ച നാലുപേരെ പോലീസ് പിടികൂടി.

മാരായമുട്ടം രാജ്ഭവനില്‍ സുജിത്ത് രാജ് (26), പാറശാല മുര്യങ്കര ഇലങ്കം വെട്ടുവിള മണികണ്ഠവിലാസത്തില്‍ അച്ചു (29), കീഴ്‌ക്കൊല്ല വട്ടവിള പുതുവല്‍ പൊട്ടന്‍വിളവീട്ടില്‍ ജോണി(25), പാറശാല മുര്യങ്കര ചെക്കുമൂട് പാലക്കുഴി പുത്തന്‍വീട്ടില്‍ വിപിന്‍ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കീഴ്‌ക്കൊല്ല സ്വദേശിയായ ഗിരിശങ്കറിനെ നാലംഗ സംഘം വ്യാഴാഴ്ച രാത്രിയാണ് ആക്രമിച്ചത്.

സ്റ്റീല്‍ കമ്പികൊണ്ട് തലയില്‍ അടിച്ചും കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റ്മൂന്ന് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ സോജു എന്ന് വിളിക്കുന്ന സുജിത്ത് രാജിനെ കാപ്പക്കേസില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്തിയിരുന്നു. രണ്ടാംപ്രതി അച്ചുവും പോക്‌സോ ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്.

പാറശാല എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ ശ്രീകുമാര്‍, ശിവകുമാര്‍, ആനന്ദകുമാര്‍, സിപിഒമാരായ സാജന്‍, രഞ്ജിത്ത്, വിഷ്ണു, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.