നവഒലി ജ്യോതിർദിന ആഘോഷങ്ങൾക്ക് ദിവ്യപൂജാസമർപ്പണത്തോടെ സമാപനം
Wednesday, May 8, 2024 6:42 AM IST
പോത്തൻ‍കോട്: ശാന്തിഗിരി ആശ്രമത്തിൽ‍ 25-ാമത് നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദീപ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

യജ്ഞശാലയിൽ‍നിന്നും ആരംഭിച്ച ദീപ പ്രദക്ഷിണത്തിൽ സന്ന്യാസി- സന്ന്യാസിനിമാരും നൂറുകണക്കിന് ഗുരുഭക്തരും ദീപങ്ങളുമായി ആശ്രമസമുച്ചയം വലയംവച്ച് ഗുരുപാദങ്ങളിൽ സമർ‍പ്പിച്ചു. പഞ്ചവാദ്യ- നാദസ്വരങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപപ്രദക്ഷിണം.

ഗുരുവിന്‍റെ ആദിസങ്കൽപ്പലയനം സംഭവിച്ച രാത്രി 9.15 മുതൽ 9.30 വരെയുളള സമയത്ത് ആശ്രമാന്തരീക്ഷം അഖണ്ഡമന്ത്രാക്ഷര മുഖരിതമായി. പഞ്ചവാദ്യത്തിനൊപ്പം 25 രാജ്യങ്ങളിലെ വാദ്യസംഗീതം സമന്വയിപ്പിച്ചു കൊണ്ടുള്ള മ്യൂസിക് ഫ്യൂഷൻ വ്യത്യസ്തമായ ആത്മീയാനുഭവം ഭക്തർക്ക് സമ്മാനിച്ചു.

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരകണക്കിനു ഗുരുഭക്തർ നവഒലി ജ്യോതിർദിനത്തിൽ‍ പങ്കെടുത്തു. എല്ലാ വർഷവും നവഒലി ജ്യോതിർദിനാഘോഷങ്ങൾ അവസാനിക്കുന്നത് ദിവ്യപൂജ സമർപ്പണത്തോടെയാണ്.

സമർപ്പണത്തിന്‍റെ ഭാഗമായി വൈകുന്നേരം അഞ്ചിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടേയും പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടേയും നേതൃത്വത്തിലുള്ള സന്യാസി സംഘവും ഗുരുഭക്തരും ആശ്രമത്തിൽ പ്രത്യേക പ്രാർഥന നടത്തി.
ഇതോടെ ഇത്തവണത്തെ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക് സമാപനമായി.