മദ്യപരുടെ അഴിഞ്ഞാട്ടത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍
Monday, April 29, 2024 6:29 AM IST
വണ്ടൂര്‍: വണ്ടൂര്‍ അത്താണിക്കലിലെ ബീവറേജ് ഔട്ട്ലെറ്റില്‍ നിന്നു മദ്യം വാങ്ങി ഉപയോഗിച്ച് തൊട്ടടുത്ത റബര്‍ തോട്ടങ്ങളിലും ബസ് സ്റ്റോപ്പിലും മറ്റും അന്തിയുറങ്ങുന്നവരെകൊണ്ടു പൊറുതിമുട്ടിയതായി നാട്ടുകാര്‍. രാത്രി സമയങ്ങളില്‍ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളെ അടക്കം ശല്യം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. നാട്ടിന്‍പുറത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ബീവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.

ദൂരസ്ഥലങ്ങളില്‍ നിന്നടക്കം ആളുകള്‍ വാഹനങ്ങളിലെത്തി മദ്യം വാങ്ങിയശേഷം വാഹനത്തിലും തൊട്ടടുത്ത പറമ്പിലും സമീപത്തെ റബര്‍തോട്ടങ്ങളിലും മദ്യപിച്ച് ഇരിക്കുന്നതും രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നതും നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിട്ടുണ്ട്.

കഴിഞ്ഞദിവസം സ്ത്രീകളെ ശല്യം ചെയ്ത രണ്ടുപേരെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും സമാന സംഭവം അരങ്ങേറിയതോടെ പോലീസെത്തി മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഔട്ട്ലെറ്റ് കേന്ദ്രം ഇവിടെ നിന്നു മാറ്റണമെന്നാണ് സമീപവാസികളുടെ ആവശ്യം. ഇക്കാര്യം നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിലടക്കം പരാതി പെട്ടിരുന്നു.