മദ്യപസംഘം മാരകായുധങ്ങളുമായെത്തി അക്രമിച്ചതായി പരാതി
Wednesday, May 1, 2024 8:13 AM IST
വണ്ടൂര്‍: മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് 30 മിനിട്ട് കഴിഞ്ഞതോടെ അതേ സംഘം മാരകായുധങ്ങളുമായി വീണ്ടുമെത്തി ആക്രമിച്ചതായി നാട്ടുകാരുടെ പരാതി.

വണ്ടൂര്‍ പാലാമടത്താണ് കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്നറിയുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് രണ്ടു വാഹനങ്ങളിലായി മദ്യം വാങ്ങാന്‍ എത്തിയവര്‍ പാലാമടത്തു വച്ച് പരസ്പരം ഏറ്റുമുട്ടുകയും തുടര്‍ന്നു റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന പലരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടര്‍ന്നു നാട്ടുകാര്‍ ഒത്തുകൂടി ഇവരെ പിടികൂടി തൊട്ടടുത്തുള്ള ക്ലബിലേക്ക് മാറ്റി പോലീസിനെ വിവരം അറിയിച്ചു.

പോലീസെത്തി പരിഭ്രാന്ത്രി സൃഷ്ടിച്ച നാലു പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഇതേ സംഘം കൂടുതല്‍ ആളുകളും മാരകായുധങ്ങളുമായി വീണ്ടുമെത്തി പാലാമടത്ത് ഉണ്ടായിരുന്നവര്‍ക്കെതിരേ ആക്രമിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.

രാത്രി ഒമ്പതുമണിയോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം നാട്ടുകാര്‍ തങ്ങളെയാണ് മദിച്ചതെന്നാണ് അംഞ്ചംഗ സംഘം പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ഈ അഞ്ചു പേരെയും പോലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തി. അതേസമയം നാട്ടുകാരായ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.