ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്‍മിക്കാത്തതിനാലെന്ന് പരാതി
Wednesday, May 1, 2024 8:13 AM IST
കരുവാരകുണ്ട്: മുമ്പെങ്ങുമില്ലാത്ത വിധം പുഴകള്‍ വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമാകാന്‍ പ്രധാന കാരണം തടയണുകള്‍ നിര്‍മിക്കാത്തതിനാലെണെന്ന് പരാതി.

ജലസമൃദ്ധിയുടെ നാടെന്ന് പേരുകേട്ട മലയോര മേഖലയായ കരുവാരകുണ്ട് അതിരൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നത്. പ്രധാന ജലസ്രോതസുകളായ ഒലിപ്പുഴയും കല്ലന്‍പുഴയും വറ്റിവരണ്ടിരിക്കുകയാണ്. അരുവികളും ചോലകളും നേരത്തെ തന്നെ വറ്റിയിരുന്നു. സാധാരണ പുഴ മുഴുവനായും വറ്റി വരളാറില്ല.

ചെറിയതോതില്‍ നീരൊഴുക്കും തടയണ കെട്ടിനിര്‍ത്തുന്നയിടങ്ങളില്‍ വെള്ളക്കെട്ടും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇക്കൊല്ലം പുഴ മുഴുവനായും വറ്റി വരണ്ട നിലയിലായി. വേനല്‍ ആരംഭത്തില്‍ തന്നെ പുഴയില്‍ വിവിധ ഭാഗങ്ങളില്‍ തടയണകള്‍ നിര്‍മിക്കല്‍ പതിവായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇത്തരം തടയണകള്‍ നിര്‍മിക്കാറ്. ഇതിനായി പ്രത്യേകം ഫണ്ടും വകയിരുത്താറുണ്ട്.

എന്നാല്‍ ഇക്കൊല്ലം തടയണകള്‍ നിര്‍മിക്കാത്തതാണ് ജലക്ഷാമം രൂക്ഷമാക്കിയതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പുഴകളില്‍ എവിടെയും ഇക്കൊല്ലം തടയണകള്‍ നിര്‍മിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ തടയണകള്‍ നിര്‍മിച്ചത് കൊണ്ട് തന്നെ പുഴയില്‍ വെള്ളം കെട്ടി നിന്നിരുന്നു. നാട്ടുകാര്‍ക്ക് കുളിക്കാനും കൃഷിയിടങ്ങള്‍ നനക്കുന്നതിനും വെള്ളം ഉപയോഗപ്പെടാറുണ്ട്.

മാത്രമല്ല പുഴകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുകൊണ്ട് പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് താഴാതിരിക്കുകയും ശുദ്ധജലക്ഷാമം അനുഭവപ്പെടാതിരിക്കുകയും ചെയ്യാറുണ്ട്. തടയണകള്‍ നിര്‍മിക്കാത്തതിനാല്‍ പുഴകള്‍ വറ്റി വരണ്ടതോടെ പുഴയോരങ്ങളിലെ കിണറുകളില്‍ പോലും വെള്ളം വറ്റിയിരിക്കുന്നു. ഇതോടെ മലയോരമേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലുള്ള വരും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

പ്രളയത്തിന് ശേഷം പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണ്ണും മണലും കോരി ഒഴിവാക്കുന്ന പ്രക്രിയകള്‍ കാര്യക്ഷമമായി നടന്നിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുഴകളില്‍ നിന്ന് ചെളിയും മണ്ണും മണലും കോരി ഒഴിവാക്കി നീര്‍ച്ചാലുകളെങ്കിലും രൂപപ്പെടുന്ന അവസ്ഥയിലേക്ക് മാറ്റം വരുത്താന്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.