വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണം കവര്‍ന്നു
Sunday, May 5, 2024 5:32 AM IST
നിലമ്പൂര്‍: കരുളായി മൈലമ്പാറയില്‍ വീടിന്‍റെ ഓടുപൊളിച്ച് അകത്തുകയറി മോഷ്ടാവ് അഞ്ച് പവന്‍റെ സ്വര്‍ണാഭരണം മോഷ്ടിച്ചു. തവളക്കുഴിയന്‍ അബ്ദുറഹിമാന്‍റെ മകള്‍ ഫെബ്നയുടെ രണ്ടുവളയും ഒരു ജോഡി പാദസരവുമാണ് കള്ളന്‍ മുറിച്ചെടുത്തത്. വാതില്‍ പുറത്തുനിന്നു പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രി 12.45ഓടെയാണ് സംഭവം. വീട്ടുകാരെല്ലാം ഉറക്കത്തിലായിരുന്നു.

വീടിന് സമീപത്തു ചാരിവച്ച കോണിയിലൂടെ കയറിയ മോഷ്ടാവ് ഓട് പൊളിച്ചു അകത്തു കയറുകയായിരുന്നു. അടുക്കള വാതില്‍ തുറന്നിട്ട ശേഷം കള്ളന്‍ തിണ്ണയില്‍ കിടക്കുകയായിരുന്ന ഫെബ്നയുടെ പാദസരങ്ങളും വലത് കൈയിലെ രണ്ടു വളകളും മുറിച്ചെടുത്തു. കമ്മല്‍ മുറിച്ചെടുത്തതോടെയാണ് ഇവര്‍ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.

ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് അടുക്കളയില്‍ തുറന്നിട്ട വാതില്‍ വഴി പുറത്തേക്ക് കടക്കുകയായിരുന്നുവെന്നു അബ്ദുറഹിമാനും വീട്ടുകാരും പറയുന്നു. വലത് ചെവിയിലെ കമ്മല്‍ മുറിച്ചെടുത്തെങ്കിലും മോഷ്ടാവിന് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിന്നീട് വീടിന്‍റെ തറയില്‍ പരിശോധിച്ചപ്പോള്‍ കമ്മലിന്‍റെ കഷ്ണങ്ങള്‍ ലഭിച്ചു. ഇതോടൊപ്പം മൈലമ്പാറ ക്ലബിന് സമീപത്തും മോഷണശ്രമം നടന്നിട്ടുണ്ട്.

11.30ഓടെ തൊണ്ടിയന്‍ കദീജയുടെ വീടിനടുത്ത് ഒരാള്‍ എത്തുകയും അഴയില്‍ ചാരിവച്ച തോട്ടി ഉപയോഗിച്ച് ജനലിലൂടെ അകത്തേക്കിട്ട് കുത്തുകയും ശബ്ദമുണ്ടാക്കിയതോടെ ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കദീജ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷ്, പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജാഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.