മോദിയുടെ വിദ്വേഷ പ്രചാരണത്തിന് തടയിടണം: കെഎൻഎം മർകസുദ്ദഅവ
Monday, April 29, 2024 6:17 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് വർഗീയ വിദ്വേഷം പരത്തി രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്‍റെയും വിദ്വേഷ പ്രസ്താവങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജാതിയുടെയും മതത്തിന്‍റെയും പേരുപറഞ്ഞ് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ നിയന്ത്രിക്കാൻ രാജ്യത്ത് നിയമമുണ്ടായിട്ടും മോദിയെ വിലങ്ങ് വയ്ക്കാൻ തയാറാവാത്തത് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതാണ്. മുസ്ലിം സമുദായത്തെ രാജ്യത്ത് നിന്നും പുറത്താക്കാമെന്നത് ഫാസിസ്റ്റുകളുടെ വ്യാമോഹമാണ്.

ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന മഹാ ഭൂരിപക്ഷം ഹിന്ദുക്കളും ഇതര മതസ്ഥരും രാജ്യത്തുള്ളിടത്തോളം മുസ്ലിം സമുദായത്തെ രാജ്യത്തു നിന്ന് ഇല്ലാതാക്കാനാവില്ല.

നിരന്തരം വർഗീയവിഷം പരത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാജ്യതാല്പര്യം പരിഗണിച്ച് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ സുപ്രീം കോടതി തയാറാകണമെന്നും കെഎൻഎം മർകസുദ്ദഅവ ആവശ്യപ്പെട്ടു.