കനത്ത വേനലിൽ വാഴകൾ ഒടിഞ്ഞ് വീഴുന്നു; കണ്ണീർ കയത്തിൽ കർഷകർ
Wednesday, May 1, 2024 7:19 AM IST
മുക്കം: വേനൽ കനത്തതോടെ ജില്ലയിലെ വാഴ കർഷകർ ദുരിതത്തിൽ. വേനൽ കനത്തതോടെ വ്യാപകമായി വാഴകൾ ഒടിഞ്ഞു വീഴുന്നതിനൊപ്പം വിലകുറയുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ.

ജില്ലയുടെ കിഴക്കൻ മേഖലയിൽ കാരശേരിയിൽ മാത്രം നിരവധി കർഷകരുടെ വാഴയാണ് നശിച്ചത്. ദിവസവും രണ്ടുനേരം വെള്ളം പമ്പ് ചെയ്ത് നനച്ചിട്ടും കനത്ത ചൂട് കാരണം വാഴകൾ ഒടിഞ്ഞുവീണ് നശിക്കുകയാണ്. കുലച്ച്‌ വിളവെടുക്കാനായ വാഴകളാണ് ഇത്തരത്തിൽ ഒടിയുന്നത്. വേനൽ മഴ ലഭിക്കാതായതോടെ തോടുകൾ വറ്റി വരളുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ കർഷകർ തോടുകളിലെ മണ്ണെടുത്ത് നീക്കി വെള്ളം പമ്പ് ചെയ്താണ് വാഴ നനക്കുന്നത്. ഇത്തരത്തിൽ നനച്ച്‌ വളർത്തിയ വാഴ വിളവെടുത്ത് വിപണിയിൽ എത്തിയാൽ തുച്ഛമായ വിലയാണ് ലഭിക്കുന്നത്.

കഴിഞ്ഞ വിഷുവിന് 45 രൂപ വരെ ലഭിച്ച പച്ചക്കായക്ക് 27 രൂപമാത്രമാണ് ഇപ്പോൾ വില.ഈ വിലക്ക് പച്ചക്കായ വിൽക്കാൻ എത്തിയാൽ ആർക്കും വേണ്ടാത്ത സാഹചര്യമാണുള്ളതെന്നും കാലാവസ്ഥാ വ്യതിയാനം മൂലം പച്ചക്കായ പുക വെച്ചിട്ടു പോലും പഴുക്കാത്ത സാഹചര്യമാണെന്നും പ്രദേശത്തെ വരൾച്ചാ ബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

എന്നാൽ മാത്രമേ കർഷകന് ഇൻഷ്വറൻസ് ഉൾപ്പടെയുള്ള നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നും കർഷകർ പറയുന്നു. വാഴകൾക്ക് മറ്റ് രോഗങ്ങളും ബാധിക്കുന്നുണ്ടെന്നും ലക്ഷങ്ങൾ പാട്ടം കൊടുത്തും ലോണെടുത്തും ഇറക്കുന്ന കൃഷി വൻതോതിൽ നശിക്കുന്നതോടെ വലിയ നഷ്ടമാണ് കർഷകന് ഉണ്ടാവുന്നതെന്നും കാരശേരിയിലെ കർഷകനായ രജീഷ് പറഞ്ഞു.പ്രശ്നം എംഎൽഎ ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷകർ പറയുന്നു.