മരിച്ചയാളിന്‍റെ വോട്ട് മാറി ചെയ്ത സംഭവം: മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും
Monday, April 29, 2024 4:00 AM IST
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 144-ാം നന്പർ ബൂത്ത് പരിധിയില്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തില്‍ വാർഡ് മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് വാർഡ് മെംബർ സി.എസ്. ശുഭാനന്ദനിൽനിന്ന് ഇന്നലെ ഇലവുംതിട്ട എസ്എച്ച്ഒ വിശദമായി മൊഴിയെടുത്തു.

മെംബറെ പ്രതിസ്ഥാനത്തുൾപ്പെടുത്താൻ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിഗമനം. പരാതിക്കാരുടെ മൊഴി കൂടി ഇന്ന് രേഖപ്പെടുത്തിയശേഷം ശുഭാനന്ദനെ ഒഴിവാക്കുന്നത് പരിഗണിക്കും. വ്യാജ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ വാർഡ് മെംബറെ പ്രതിയാക്കാനാകില്ലെന്ന നിയമോപദേശമാണ് പോലീസിനും ലഭിച്ചിട്ടുള്ളതെന്നു പറയുന്നു.

തന്നെ പ്രതിയാക്കി കേസെടുത്ത നടപടിക്കെതിരേ വാര്‍ഡ് അംഗം ശുഭാനനന്ദന്‍ നിയമനടപടികൾ ആരംഭിച്ചിരുന്നു. പരാതിക്കാർക്കെതിരേ വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ബിഎൽഒ അമ്പിളിയുമായി ചേര്‍ന്ന് ശുഭാനന്ദൻ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍. അമ്പിളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ശുഭാനന്ദനെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 41 (എ) പ്രകാരം നോട്ടീസ് നല്‍കിയാണ് ഇന്നലെ മൊഴിയെടുത്തത്.

85 വയസ് പിന്നിട്ടവർക്ക് വീട്ടിൽ വോട്ട് എന്നതിനു നൽകിയ അപേക്ഷയിൽ മെഴുവേലിയിൽ അന്നമ്മ ജോര്‍ജിന്‍റെ പേരില്‍ മരുമകള്‍ അന്നമ്മ മാത്യു അപേക്ഷ നല്‍കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തതാണ് വിവാദമായത്. സംഭവത്തിൽ ബിഎൽഒയെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പോലീസിലാണ് ശുഭാനന്ദനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി പരാതി ലഭിച്ചത്. താൻ സ്ഥലത്തു പോലുമില്ലാതിരുന്നിട്ടും രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള പരാതി സിപിഎം പ്രവർത്തകർ നൽകിയതാണെന്ന് ശുഭാനന്ദൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള ഇക്കാര്യത്തിൽ പോലീസിനെ സ്വാധീനിച്ചതായും ആരോപണമുണ്ട്.

മെഴുവേലി പാലയ്ക്കംപൊയ്കയില്‍ സി.കെ. ജയയാണ് കേസിലെ പരാതിക്കാരി. ശുഭാനന്ദന്‍ കള്ളവോട്ട് ചെയ്യുന്നതിന് ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് പരാതി ജില്ലാ കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. അത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ആറന്മുള മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കഴിഞ്ഞ 21ന് നിര്‍ദേശം നല്‍കി.

പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് പോലും നോക്കാതെ ഉപവരണാധികാരി ഇതു സംബന്ധിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഇലവുംതിട്ട എസ്എച്ച്ഒ‍യ്ക്ക് പരാതി അയച്ചു കൊടുക്കുകയായിരുന്നു.

പരാതി കിട്ടിയതിന് പിന്നാലെ പോലീസ് എഫ്ഐആറിട്ട് കേസെടുത്തു. ബൂത്ത് ലെവര്‍ ഓഫീസറായ പി. അമ്പിളിയെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് മെംബര്‍ ശുഭാനന്ദനെ രണ്ടാം പ്രതിയാക്കിയും എടുത്ത കേസ് നിയമപര മായി നിലനിൽക്കില്ലെന്ന നിയമോപദേശമാണ് ഇപ്പോൾ പോലീസിനു ലഭിച്ചിരിക്കുന്നത്. ജയയിൽനിന്ന് ഇന്ന് വിശദമായ മൊഴി എടുക്കും. പരാതിയിൽ ആരോപിച്ചതുപോലെ‌യുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതും ആളു മാറാതെ നോക്കേണ്ടതും പോളിംഗ് ഓഫീസര്‍മാരുടെ കടമയാണ്. അവരുടെ വീഴ്ച മറയ്ക്കാന്‍ വേണ്ടി സ്ഥലത്തു പോലുമില്ലാതിരുന്ന പഞ്ചായത്തംഗത്തെ പ്രതിയാക്കി കേസെടുക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. അപേക്ഷ ഏല്പിക്കുക എന്നത് മാത്രമാണ് ബിഎൽഒ‍യുടെ ചുമതല. തുടർന്നുള്ള കാര്യങ്ങള്‍ നോക്കി വോട്ടിംഗിന് അനുമതി നൽകേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരാണ്.

66 വയസ് അന്നമ്മ മാത്യു, മരിച്ചു പോയ 94 വയസുള്ള അന്നമ്മ ജോര്‍ജിന്‍റെ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് നോക്കേണ്ടിയിരുന്നത് പോളിംഗ് ഉദ്യോഗസ്ഥരാണ്. ഗുരുതരമായ വീഴ്ച ഇവരുടെ ഭാഗത്തുനിന്നുണ്ടായെന്നും ഇതു മറയ്ക്കാനാണ് ഗൂഢാലോചന പരാതി ഉണ്ടായതെന്നും ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. സോജി ചൂണ്ടിക്കാട്ടി.

ആറന്മുള മണ്ഡലത്തിലെ ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആർ)ക്കും ഉത്തരവാദിത്വത്തിൽനിന്നൊഴിയാനാകില്ലെന്ന് സോജി പറഞ്ഞു.