ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് മണിക്കൂറുകൾക്ക് ഉള്ളിൽ പിടികൂടി
Sunday, April 28, 2024 11:06 PM IST
ഹരിപ്പാട്: മത്സ്യ കച്ചവടക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ യദു കൃഷ്ണന്‍ (27) ആണ് പിടിയിലായത്. ദേശീയപാതയില്‍ നാരകത്തറ ജംഗ്ഷന് സമീപം മത്സ്യ കച്ചവടം നടത്തുകയായിരുന്ന പശ്ചിമബംഗാള്‍ മാള്‍ടാ സ്വദേശി ഓം പ്രകാശ് (40)നെയാണ് ശനിയാഴ്ച വൈകുന്നേരം ഏഴോടെ കൊലപ്പെടുത്തിയത്.

പ്രതിയായ യദു കൃഷ്ണന്‍ ഓംപ്രകാശിനോട് പണം ചോദിക്കുകയും കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ മീന്‍ മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്‍റെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടീം രൂപീകരിക്കുകയും തുടര്‍ന്ന് ഓംപ്രകാശിനൊപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതില്‍നിന്നു മലയാളിയായ യദുവാണ് കുത്തിയതെന്ന് തിരിച്ചറിയുകയായിരുന്നു.

ഈ സമയം ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ രാത്രിയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട പരാതിയുമായി എത്തിയവരില്‍നിന്നു ഫോണ്‍ മോഷ്ടിച്ചത് യദുകൃഷ്ണന്‍ ആണെന്ന് മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതി നാരകത്തറയിലും പരിസരപ്രദേശങ്ങളിലും സമാനമായ രീതിയില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റേഷന് സമീപമുള്ള തട്ടുകടയുടെ പിന്നില്‍നിന്നാണ് പ്രതി പിടിയിലായത്. ഓംപ്രകാശിന്‍റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വിമാനമാര്‍ഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വര്‍ഷങ്ങളായി ഹരിപ്പാട്ട് സ്വന്തമായി കെട്ടിട നിര്‍മാണ മേഖലയിലും മത്സ്യ കച്ചവട മേഖലയിലും പ്രവര്‍ത്തിച്ച വരികയായിരുന്നു.

പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. എസ്‌എച്ച്‌ഒ അഭിലാഷ് കുമാര്‍ കെ, എസ്‌ഐമാരായ ശ്രീകുമാര്‍, ഷൈജ, ഉദയന്‍, സിപിഓമാരായ അയന്‍, നിഷാദ് എ., സജാദ്, ശിഹാബ്, വിഷ്ണു, വിപിന്‍ ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.