ലക്ഷങ്ങൾ വിനിയോഗിച്ചിട്ടും കരിപ്പുഴ തോടിന് ശാപമോക്ഷമായില്ല
Sunday, April 28, 2024 11:06 PM IST
കായംകുളം: മാലിന്യ മുക്തമാക്കാന്‍ ലക്ഷങ്ങള്‍ വിനിയോഗിച്ചിട്ടും കരിപ്പുഴ തോടിന്‍റെ ശാപമോക്ഷം ഇനിയും അകലെ. കായംകുളം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴത്തോട് ഇപ്പോഴും മാലിന്യനിക്ഷേപ കേന്ദ്രമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളില്‍നിന്ന് ഒഴുകിയെത്തുന്നവെള്ളം കരിപ്പുഴ തോട്ടിലൂടെയാണ് കായംകുളം കായലില്‍ എത്തുന്നത്.

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കരിപ്പുഴ തോട്. ഹോട്ടല്‍ മാലിന്യങ്ങളും ഓടകള്‍ വഴിയെത്തുന്ന മാലിന്യങ്ങളും മാര്‍ക്കറ്റിലെ ഇറിച്ചി മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞുകിടക്കുന്ന തോട് നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്.

തോട്ടിലെ വെള്ളത്തിനുപോലും കറുപ്പ് നിറമാണ്. മുമ്പ് തോട് നവീകരിക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തോട്ടിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി കെട്ടാനായിരുന്നു തുക അനുവദിച്ചത്. എന്നാല്‍ നാമമാത്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നടന്നുള്ളു. നഗരസഭയുടെ ഡംമ്പിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ മാലിന്യം ഓരോ ദിവസവും കരിപ്പുഴ തോട്ടിലേക്കെത്തുന്നുണ്ട്.

കനീസാ കടവ് പാലം, കാര്യാത്ത് പാലം എന്നിവയുടെ വശങ്ങളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യം കുന്നുകൂടുകയാണ്. മാലിന്യ അവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം പരത്തുന്നതു കാരണം മൂക്കുപൊത്താതെ തോടിന്‍റെ വശങ്ങളിലൂടെ സഞ്ചരിക്കാനാവില്ല പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും എത്തുന്ന മാലിന്യത്തിനുപുറമെ ദൂരെ സ്ഥലങ്ങളില്‍നിന്നു വാഹനങ്ങളില്‍ മാലിന്യം ചാക്കില്‍ നിറച്ച് തോട്ടിലേക്ക് എറിയുകയാണ്. രാത്രികാലങ്ങളില്‍ പാലങ്ങള്‍ക്ക് മുകളില്‍നിന്നാണ് ഈ മാലിന്യ നിക്ഷേപം.

ഗുരുതരമായ ആരോഗ്യപ്രശ്നമായിട്ടും തോട്ടിലേക്കുള്ള മാലിന്യനിക്ഷേപം തടയാന്‍ യാതൊരു നടപടിയും ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.