വാഹന നികുതി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കലിന് സൗകര്യം
Sunday, April 28, 2024 11:06 PM IST
ചെങ്ങന്നൂര്‍: വാഹന നികുതിയില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അധിക പലിശയിലും നികുതിയിലും ഇപ്പോള്‍ ഇളവ് നേടാന്‍ അവസരം.

2020 ഏപ്രില്‍ ഒന്നിനു ശേഷമുള്ള കാലാവധിയില്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ( 2024 മാര്‍ച്ച് 31 വരെ) വാഹന നികുതിയിനത്തില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്കായിരിക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യത്തിന് അര്‍ഹത. ഇവയില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാല് വര്‍ഷത്തില്‍ കൂടുതല്‍ എത്ര കുടിശികയുണ്ടെങ്കിലും അവസാനത്തെ 4 വര്‍ഷത്തെ (01 .04 .2020 മുതല്‍ 31.03.2024 വരെ) നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള ആകെ തുകയുടെ 30 ശതമാനം മാത്രവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവുമായിരിക്കും ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ലഭിക്കുന്ന ആനുകൂല്യം.

കോവിഡ് 2019ന്‍റെ പശ്ചാത്തലത്തില്‍ 01.04.2020 നു ശേഷം സര്‍ക്കാര്‍ നികുതി ഒഴിവാക്കി നല്‍കിയിട്ടുള്ള വാഹനങ്ങളെയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പരിഗണിക്കും. വാഹനം പൊളിച്ചു കളഞ്ഞതാണെങ്കിലും ഒറ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 31.03.2024 വരെയുള്ള നികുതി അടച്ച ശേഷം ഇരുനൂറ് രൂപയുടെ മുദ്രപ്പത്രത്തില്‍ അനുബന്ധ പ്രകാരമുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ 01.04.2024 മുതല്‍ വാഹനത്തിനുണ്ടാകാവുന്ന നികുതി ബാധ്യതകള്‍ ഒഴിവാക്കുന്നതാണ്.

എന്നാല്‍ ഭാവിയില്‍ ഈ വാഹനം സര്‍വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതേ വാഹനത്തിന് 01.04.2024 മുതലുള്ള നികുതി അടക്കേണ്ടതായിവരും. അതിനാല്‍ ഈ സുവര്‍ണാവസരം പാഴാക്കരുതെന്ന് ചെങ്ങന്നൂര്‍ ജോയിന്‍റ് ആര്‍ടിഒ ആര്‍. പ്രസാദ് അറിയിച്ചു.

മുദ്ര പത്രത്തില്‍ ചേര്‍ക്കേണ്ട അനുബന്ധ സത്യവാങ് മൂലത്തിന്‍റെ പകര്‍പ്പ് ലഭിക്കുവാന്‍ അതാത് ആര്‍ടിഒ, സബ് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ജോയിന്‍റ് ആര്‍ടിഒ അറിയിച്ചു.