കൊയ്ത്ത് തുടങ്ങി; അമിത കിഴിവ് ആവശ്യപ്പെട്ടു സ്വകാര്യ മില്ലുകാര്‍
Sunday, April 28, 2024 11:06 PM IST
മാന്നാര്‍: പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങിയതോടെ, ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും കൊള്ളപ്പലിശക്ക് കടംവാങ്ങിയും വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സിവില്‍ സപ്ലൈസിനായി നെല്ലു സംഭരിക്കുന്ന സ്വകാര്യമില്ലുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. കൊയ്‌തെടുത്ത നെല്ലില്‍ ഈര്‍പ്പത്തിന്‍റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവാണു ഇവര്‍ ആവശ്യപ്പെടുന്നത്. ചെന്നിത്തല ഒന്ന്, മൂന്ന്, എട്ട് ബ്ലോക്കുകളിലും മാന്നാര്‍ കുരട്ടിശേരി പാടശേഖരത്തിലെ വേഴത്താര്‍, ഇടപുഞ്ച എന്നിവിടങ്ങളിലുമാണ് കൊയ്ത്തു തുടങ്ങിയത്.

കൊയ്‌തെടുത്ത നെല്ല് തൊഴിലാളികളെ നിര്‍ത്തി ഉണക്കി ഈര്‍പ്പം തട്ടാത്തവിധത്തില്‍ പാടശേഖരത്തിലെ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന നെല്ലിനുപോലും 10 മുതല്‍ 15 ശതമാനം വരെ കിഴിവാണ് മില്ലുകാര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നതെന്ന് പാടശേഖര സമിതിക്കാര്‍ പറയുന്നു. സര്‍ക്കാരും കൃഷി വകുപ്പും ഇടപ്പെട്ടു അമിത കിഴിവ് എടുക്കാതെ കൊയ്‌തെടുത്ത നെല്ലു സംഭരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ആവശ്യം.

കൊയ്ത്ത് ആരംഭിച്ചതോടെ കൊയ്ത്ത് യന്ത്രത്തിന് ആവശ്യം വര്‍ധിച്ചു. ഇതോടെ വാടകയും തോന്നുന്നപോലെയാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നു. ചെന്നിത്തല പഞ്ചായത്തിലെ പതിനാലാം ബ്‌ളോക്കിലും കുടവള്ളാരി ബിയിലും മണിക്കൂറിനു 1675 രൂപ നിരക്കില്‍ കൊയ്ത്ത് യന്ത്രത്തിന് വാടക വാങ്ങുമ്പോള്‍ തൊട്ടടുത്ത എ ബ്ലോക്കില്‍ 1850 രൂപ വാങ്ങിയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വരും നാളുകളില്‍ കൂടുതല്‍ പാടങ്ങളില്‍ കൊയ്ത്ത് നടക്കുന്നതോടെ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. ഇത്തരം കൊള്ള നടത്തുന്നത് കൃഷി വകുപ്പും പാടശേഖര സമിതികളും തടയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.