ചികിത്സാപ്പിഴവ്: മെഡി. കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ
Monday, April 29, 2024 11:21 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് വീണ്ടും ചികിത്സാപ്പിഴവിന്‍റെ പേരിൽ വിവാദത്തിലാവുന്നു. വന്‍കിട സ്വകാര്യ ആശുപത്രികളോ മികച്ച ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ആലപ്പുഴ ജില്ലയിലെ സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ്.

എന്നാല്‍, മെഡിക്കല്‍ കോളജ് ഇന്ന് പേടിസ്വപ്നമായി മാറുകയാണ് രോഗികൾക്ക്. ആരോഗ്യരംഗത്ത് ഏറെ മുന്നേറി എന്ന് നാഴികയ്ക്കു നാല്പതുവട്ടം പറയുമ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോഴും ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ ഒട്ടും പ്രഫഷണല്‍ അല്ലെന്നാണ് പരാതി. അല്ലെങ്കില്‍ അവ പ്രഫഷണല്‍ ആക്കാന്‍ ചിലര്‍ സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളജുകളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തിക ഉണ്ട്. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ നിന്നു ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ആ തസ്തികയില്‍ ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍, ഇവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍, സ്ഥലംമാറ്റം നിയമനം തുടങ്ങിയ കാര്യങ്ങളില്‍ ഭരണപരമായ ചുമതല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.

മെഡിക്കല്‍ കോളജുകളിലെ അക്കാദമിക്ക് സംബന്ധമായ കാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത് പ്രിന്‍സിപ്പൽ/വകുപ്പ് മേധാവികള്‍ എന്നിവരാണ്. ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ധനപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടത് ഫിനാന്‍സ് ഓഫീസറുമാണ്. എന്നാല്‍, നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തിക ഉണ്ടെങ്കിലും ഫിനാന്‍സ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല.

മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ഭരണച്ചുമതല നിലവില്‍ നിര്‍വഹിക്കുന്നത് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരായ ഡോക്ടര്‍മാരാണ്. ആരോഗ്യപരിപാലനരംഗത്ത് മാത്രം പ്രാവീണ്യമുള്ള ഇവര്‍ ഭരണപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സ്ഥിരം/താത്കാലിക ജീവനക്കാര്‍ സെക്യൂരിറ്റി ജീവനക്കാര്‍, പലതരം വാങ്ങലുകള്‍, ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ വിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും അതുകൊണ്ട് തന്നെ ആശുപത്രിയിലെ ഉദ്യോഗസ്ഥരുട മേലുള്ള നിയന്ത്രണത്തിന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് കഴിയാതെ വരികയും ചെയ്യാറുണ്ട്.

ആരോഗ്യ കേരളത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മെഡിക്കല്‍ കോളജുകളുടെയും മെഡിക്കല്‍ കോളജ് ആശുപത്രികളുടെയും വികസനം അനിവാര്യമാണ്. അവിടെ മെച്ചപ്പെട്ടതും സംഘര്‍ഷരഹിതവുമായ ജോലി സാഹചര്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്, അതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയും ഫിനാന്‍സ് ഓഫീസര്‍ തസ്തികയും സൃഷ്ടിക്കുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്ന ആവശ്യം ഉയരുകയാണ്.

മെഡി. കോളജിൽ യുവതി മൂന്ന്
ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി മൂന്ന് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ചമ്പക്കുളം മണപ്രാ തിരുനിലം വീട്ടിൽ ജോസി തോമസിന്‍റെ ഭാര്യ സൗമ്യ (38) ആണ് മൂന്നു കുട്ടികൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ മാർച്ച് 20 നാണ് ഇവർ പ്രസവചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. ഡോ. അനസൂയയുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. സൗമ്യയുടെ മൂന്നാമത്തെ പ്രസവമായിരുന്നു.