ചുട്ടുപൊള്ളുന്ന വേനലിൽ പടവലം കൃഷിയിൽ പൊന്നു വിളയിച്ച് ബാബു
Friday, May 3, 2024 11:28 PM IST
കായംകുളം: ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ഉരുകുന്ന ഭൂമിയിൽ പടവലം കൃഷിയിൽ പൊന്നുവിളയിച്ച് താരമായിരിക്കുകയാണ് ചെത്തുതൊഴിലാളിയും കർഷകനുമായ ബാബു. ഭരണിക്കാവ് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ താമസക്കാരനായ ബാബു മണ്ണിനെയും കാർഷിക വേലകളെയും ഏറെ സ്നേഹിക്കുന്ന യുവ കർഷകനാണ്.

വാർഡിലെ അങ്കണവാടിക്കു സമീപത്തെ തെക്കനേഴി വയലിലെ അമ്പത് സെന്‍റ് വരുന്ന നിലത്തിലാണ് പടവലം കൃഷി നടത്തിയിരിക്കുന്നത്. ഭരണിക്കാവ് പഞ്ചായത്തിന്‍റെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിനായി ആവിഷ്കരിച്ച കൃഷിവികസന പദ്ധതിയിലാണ് ബാബുവിന്‍റെ ഏറെ വ്യത്യസ്തമായ പടവലം കൃഷി.

നൂറുമേനി വിളവാണ് പടവലം കൃഷിയിൽ ലഭിച്ചത്. യാതൊരു വിധ കീടനാശിനിയും ഉപയോഗിക്കാതെ പൂർണമായും ജൈവ കാർഷിക സമ്പ്രദായത്തിലാണ് പടവലം കൃഷി ചെയ്തതെന്ന് കർഷകനായ ബാബു വ്യക്തമാക്കുന്നു. ചെത്തുതൊഴിലാളിയായ ബാബു ജോലിയിലെ ഇടവേളയിലാണ് പടവലം കൃഷിക്കായി വിനിയോഗിക്കുന്നത്.

ചാണകം,ഗോമൂത്രം, പച്ചിലക്കമ്പോസ്റ്റ് എന്നിവയാണ് പ്രധാനമായ വളപ്രയോഗരീതി. നീളം കുറഞ്ഞതും അത്യുത്പാദനശേഷിയുള്ളതുമായ ചീയത്തായി ബേബി എന്നയിനം പടവലമാണ് ബാബു കൃഷിക്കായി തെരഞ്ഞെടുത്തത്. ഒന്നരക്കിലോ തൂക്കം വരുന്ന ചീയത്തായി പടവലം രുചിയേറിയതും ഗുണമേന്മയേറിയതുമാണ്.

കൃഷിയിടത്തിലും വിപണി വഴിയുമാണ് പടവലം വിറ്റഴിക്കുന്നത്. വിളവെടുപ്പ് മഹോത്സവമായി നടന്ന ചടങ്ങിൽ ഗ്രാമത്തിലെ കർഷകരടക്കം നിരവധിപേർ പങ്കെടുത്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ഹാഷിർ വിളവെടുപ്പ് മഹോത്സവം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ദീപ അധ്യക്ഷത വഹിച്ചു.