തീരം കൊടും വറുതിയുടെ പിടിയിൽ
Friday, May 3, 2024 11:28 PM IST
തുറവൂർ: തീരദേശ മേഖല കൊടുംവറുതിയുടെ പിടിയിൽ. കഴിഞ്ഞ ആറു മാസക്കാലമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ സാധിക്കാതെ കഷ്ടപ്പെടുന്നു.

ശക്തമായ ചൂടിനെത്തുടർന്ന് മത്സ്യങ്ങൾ ഉൾക്കടലിലേക്ക് മാറിയതിനെത്തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നിർത്തിയിരിക്കുന്നു. ചെറു വള്ളങ്ങളും മുറി വള്ളങ്ങളും ലൈലാൻഡ് വള്ളങ്ങളുമായി മത്സ്യബന്ധനം നടത്തിയിരുന്നവരാണ് മത്സ്യബന്ധനം നിർത്തിയത്.

മത്സ്യബന്ധനത്തിനു പോകുന്നവർക്ക് ദൈനംദിന ചെലവിനുള്ള പണം പോലും ലഭിക്കാത്ത അവസ്ഥയാണ്.

കേരളത്തിന്‍റെ തീരത്തുനിന്ന് പൂർണമായും മത്സ്യം ഒഴിഞ്ഞു നിൽക്കുന്നത് ആയിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.

യാതൊരു വരുമാനവും ഇല്ലാത്തതുമൂലം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബ്ലേഡ് മാഫിയകളെ ആശ്രയിക്കേണ്ടി വരുന്നു. തീരദേശത്തെ കൊടും വറുതിയുടെ അവസ്ഥ മുതലാക്കിയാണ് ബ്ലേഡ് മാഫിയകൾ തീരദേശത്ത് തടിച്ചു കൊഴുക്കുന്നത്.

തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.