വെന്തുരുകുന്ന തീരത്തിനു ഭീതിയായി കടൽക്കലി പ്രതിഭാസ മുന്നറിയിപ്പ്
Friday, May 3, 2024 11:28 PM IST
അന്പലപ്പുഴ: ജില്ലയുടെ തീരത്ത് മീറ്ററുകളോളം തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം നൽകിയത്. ഇതിനെ ത്തുടർന്ന് ഇന്നലെ വൈകിട്ട് തീരമേഖലയുടെ പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്നും നാളെയും ഏതുസമയത്തും ശക്തമായ തിരമലകൾ ഉയർന്ന് കരയിലേക്ക് ഇരച്ചുകയറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുള്ളത്.

പകൽച്ചൂടിൽ തിളച്ചുമറിയുന്ന കടലിന്‍റെ അരികിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറെ ആശങ്കയിലാണ്. ചൂട് കനത്തതോടെ മത്സ്യ ബന്ധനവും നിലച്ചു. പകലും രാത്രിയിലും കടലിൽ നിന്നടിക്കുന്ന കാറ്റിനു പോലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

കടൽക്കലി പ്രതിഭാസ മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെ ഏറെ വൈകിയും തോട്ടപ്പള്ളി മുതൽ ആലപ്പുഴ ബീച്ചവരെ തീരത്തോട് അടുത്തിരുന്ന ചെറുവള്ളങ്ങളും പൊന്തുകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രധാന ബീച്ചുകളിലും പൊഴിമുഖത്തും കുളിച്ചുല്ലസിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കടക്കം നീയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഒരുമാസം മുമ്പ് പുറക്കാടുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ കടൽ ഉൾവലിഞ്ഞു നങ്കുരമിട്ടിരുന്ന നിരവധി വള്ളങ്ങൾ നശിച്ചിരുന്നു.