എടത്വ പള്ളിയിൽ ചെറിയപ്രദക്ഷിണം ഇന്ന്
Sunday, May 5, 2024 10:58 PM IST
എടത്വ: എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ പ്രദക്ഷിണം ഇന്നും അദ്ഭുത തിരുസ്വരൂപം വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം നാളയും നടക്കും. പള്ളി പരിസരം‍ തമിഴ് വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു.

ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ ഗീവര്‍ഗീസിന്‍റെ ചെറിയ രൂപവും വഹിച്ചുള്ള പ്രദക്ഷിണം പള്ളിക്ക് ചുറ്റും നടക്കും. ഫാ. ജേക്കബ് കളത്തിവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രദക്ഷിണത്തിന് രൂപങ്ങളും കുടയും കുരിശും വഹിക്കുന്നത് തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ്. കൊടിയേറ്റിനു തലേന്നുതന്നെ ഇവര്‍ പള്ളിയിലെത്തി താമസം തുടങ്ങിയിരുന്നു. ഇന്നു രാവിലെയോടെ തുറക്കാര്‍ മുഴുവനും പള്ളിയിലെത്തും. പള്ളിയുടെ മുന്‍വശത്തെ പമ്പാ നദിയില്‍ മുങ്ങിക്കുളിച്ച് വിശുദ്ധന്‍റെ തിരുസ്വരൂപ ദര്‍ശനത്തിനു ശേഷമാണ് ഇവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുക. പ്രദക്ഷിണത്തിനു മുന്‍പായി പലരും തല മ ുണ്ഡനം ചെയ്യുന്ന രീതിയുണ്ട്. പ്രദക്ഷിണത്തിനു ശേഷം ഇവര്‍ പള്ളിയില്‍ നിന്നുള്ള അവകാശ നേര്‍ച്ചകളായ ഉപ്പ്, കുരുമുളക്, മലര്‍, മത്സ്യബന്ധന വലയില്‍ കെട്ടാനുള്ള നൂല്‍ എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനിൽനിന്ന് സ്വീകരിച്ച് മടങ്ങും.

തിരുനാളിന്‍റെ ഒന്‍പതാം ദിനമായ ഇന്നലെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ അഞ്ചു മുതല്‍ തമിഴിലും മലയാളത്തിലും മാറി മാറി വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടന്നു. തിരുവനന്തപുരം, പാറശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴയിൽനിന്നും കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലഗതാഗത വകുപ്പും പ്രത്യക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

നാളെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും കുരിശിന്‍റെയും അകമ്പടിയോടെ വിശുദ്ധന്‍റെ തിരുസ്വരൂപം പള്ളിക്കു വലം വയ്ക്കുമ്പോള്‍ വിശ്വാസികള്‍ തളിര്‍വെറ്റില,പൂക്കള്‍ എന്നിവ തിരുസ്വരൂപത്തില്‍ അര്‍പ്പിക്കും. തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ തിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. പള്ളിപരിസരവും സെന്‍റ് അലോഷ്യസ് കോളജും സ്‌കൂളും സെന്‍റ് മേരീസ് സ്‌കൂളും ജോര്‍ജിയന്‍ സ്‌കൂളും ചുറ്റുമുള്ള വീടുകളും പരിസരപ്രദേശങ്ങളും തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു.

രോഗികള്‍ക്കായി എടത്വ മഹാജൂബിലി ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് താത്കാലിക ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്നും നാളെയും നടക്കുന്ന പ്രദക്ഷിണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ബിനോയി മാത്യു ഉലക്കപ്പാടില്‍, പബ്ളിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍ കണ്ണന്തറ എന്നിവര്‍ പറഞ്ഞു.