വേനലിലും വറ്റാതെ ഇലവീഴാപൂഞ്ചിറ കുളം
Tuesday, May 7, 2024 10:45 PM IST
കോട്ടയം: കടുത്ത വേനലിലും വറ്റാതെ ഇലവീഴാപൂഞ്ചിറ കുളം. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറയിലാണ് വറ്റാത്ത വലിയ കുളമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കുളത്തിലെ വെള്ളമാണ് മേലുകാവ് പഞ്ചായത്തിലെ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം.

ഗ്രാവിറ്റി ഫ്‌ളോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക കുടിവെള്ള പദ്ധതി എന്ന പ്രത്യേതകയും ഇലവീഴാപൂഞ്ചിറ കുളത്തിനുണ്ട്. മലയോര പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായിട്ടാണ് ആറു വര്‍ഷം മുമ്പ് ഇറിഗേഷന്‍ വകുപ്പ് റവന്യൂ ഭൂമിയായ ഇവിടെ വലിയ കുളം നിര്‍മിച്ചത്. അമൃത സരോവര്‍ എന്നു പേരിട്ടിരിക്കുന്ന വലിയ കുളത്തില്‍ വേനല്‍ക്കാലത്തും ശക്തമായ ഉറവ ഉള്ളതിനാലാണ് വെള്ളം വറ്റാത്തത്. സംരക്ഷണ ഭിത്തിയും കമ്പിവേലിയും കെട്ടി കുളം സംരക്ഷിച്ചിട്ടുണ്ട്.

കുടിവെളള വിതരണം പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ്. ജില്ലാ പഞ്ചായത്ത് ഫണ്ടും എംപി, എംഎല്‍എ ഫണ്ടുകളും ഉപയോഗിച്ച് പഞ്ചായത്തിലെ ഒന്നും രണ്ടും മൂന്നും വാര്‍ഡുകളില്‍ 13 ടാങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്.

ഈ ടാങ്കുകളില്‍ വെള്ളമെത്തിച്ചതിനു ശേഷമാണ് വീടുകളിലേക്കു വെള്ളമെത്തിക്കുന്നത്. അടുത്ത നാളില്‍ മനോഹരമായ റോഡ് കൂടി നിര്‍മിച്ചതോടെ ഇലവീഴാപൂഞ്ചിറയിലേക്ക് സഞ്ചാരികളുടെ തിരക്കാണ്. ഇലവീഴാപൂഞ്ചിറയിലെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പം മലമുകളിലെ ഈ കുളവും സഞ്ചാരികള്‍ കാണാനെത്തുന്നു.