വേനലിൽ അഴുക്കുചാലായി മണിമലയാർ
Tuesday, May 7, 2024 10:45 PM IST
മുണ്ടക്കയം: വേനൽ അതിരൂക്ഷമായതോടെ അഴുക്കുചാലിനു സമാനമായി മാറിയിരിക്കുകയാണ് മണിമലയാർ. വെള്ളം പൂർണമായും വറ്റിവരണ്ട് മണൽപ്പരപ്പായി മാറിയതോടെ ടൗണിലെ ഓടയിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം മാത്രമാണ് ഇപ്പോൾ മണിമലയാറ്റിൽ അവശേഷിക്കുന്നത്.

മുണ്ടക്കയം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടക്കമുള്ളവിടങ്ങളിൽനിന്നും ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലമാണ് കോസ്‌വേ ജംഗ്ഷനു സമീപം മണിമലയാറ്റിലേക്കു പതിക്കുന്നത്.

പകർച്ചവ്യാധികൾ

കടുത്ത വേനലിൽ വെള്ളം കിട്ടാക്കനിയായതോടെ പുത്തൻചന്ത നിവാസികൾ അടക്കമുള്ളവരുടെ ഏക ആശ്രയം ഇപ്പോഴും മണിമലയാർ തന്നെയാണ്. മണൽ നിറഞ്ഞ മണിമലയാറ്റിൽ താത്കാലിക ഓലികൾ തീർത്ത് ഇതിലെ ജലമാണ് കുളിക്കുന്നതിനും മറ്റു വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. എന്നാൽ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം പുഴയിൽ കെട്ടിക്കിടക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. മലിനജലത്തിൽ കൊതുകുകൾ പെറ്റു പെരുകുന്നതു സംക്രമിക രോഗങ്ങൾ പാടുരാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്.

കടലാസ് പദ്ധതികൾ

ബൈപാസ് നിർമാണ സമയം മുതൽ ടൗണിൽനിന്ന് എത്തുന്ന ഓടയുടെ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇവയെല്ലാം ജലരേഖയായി മാറി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്കരിച്ചു വീണ്ടും ഉപയോഗപ്പെടുത്താമെന്നതായിരുന്നു പദ്ധതി. വലിയ കുഴികുത്തി വെള്ളം അതിലേക്കു വിടാമെന്നും പദ്ധതിയുണ്ടായിരുന്നു. ഇവയൊന്നും നടപ്പായില്ല. എല്ലാ തെരഞ്ഞെടുപ്പുകാലത്തെയും പ്രധാന ചർച്ചാവിഷയവും ഉടൻ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുമെന്ന അധികാരികളുടെ വാഗ്ദാനവും വർഷങ്ങളായി തുടർന്നു പോരുകയാണ്. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ മലിനജലം മണിമലയാറ്റിലേക്ക് ഒഴുകുന്നത് തടയാൻ പ്രായോഗിക നടപടിയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു.