മുല്ലപ്പെരിയാറിൽനിന്നു വെള്ളം തുറന്നുവിടണം
Friday, May 3, 2024 12:05 AM IST
ഇടുക്കി: ശക്തമായ വരൾച്ച നേരിടുന്ന വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന പെരിയാർ വറ്റി വരണ്ടതിനാൽ മുല്ലപ്പെരിയാറ്റിൽ നിന്നും നദിയിലേക്ക് വെള്ളമൊഴുക്കണമെന്ന് ഇന്ത്യൻ ആന്‍റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഹെലിബറിയാ കുടിവെള്ള പദ്ധതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ജലസേചന മന്ത്രി ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് ഷിബു കെ.തന്പി, സെക്രട്ടറി പി.ടി. ശ്രീകുമാർ, എ.എം. റെജിമോൻ, കെ.സന്തോഷ്. പി. അഞ്ജലി, സി.എൻ. മണി, സിസ്റ്റർ. ശോഭന, വി.പി. വിൻസന്‍റ്, ബീന ബോബൻ, സി.എസ്. ശ്രീദേവി എന്നിവർ പ്രസംഗിച്ചു