ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം
Friday, May 3, 2024 12:05 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപത ദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും സംഘടനാ പ്രതിനിധികളുമുള്‍പ്പെടുന്നതാണ് നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം. 13ന് നടക്കുന്ന രൂപതാദിനാചരണം, അതിനൊരുക്കമായി നടത്തുന്ന വിവിധ പരിപാടികള്‍ എന്നിവയുടെ ഏകോപനത്തിനായി തയാറായിരിക്കുന്ന വോളണ്ടിയര്‍ ടീം സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടത്തി. ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

13നു നടക്കുന്ന രൂപത ദിനാചരണത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശിഷ്ടാതിഥിയായിരിക്കും. 11നു നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കും. എരുമേലി ഫൊറോനയിലെ പാരിഷ് കൗൺസിലംഗങ്ങള്‍ക്കും കുടുംബക്കൂട്ടായ്മ ലീഡേഴ്‌സിനുമായി 12നു സംഘടിപ്പിക്കുന്ന സംഗമം കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭാനിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് കടുപ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ നയിക്കും. രൂപതാദിനമായ 12നു രൂപതയിലെ എല്ലാ ഇടവകകളിലും രൂപതാദിന പതാക ഉയര്‍ത്തും.

രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന രൂപതാദിനാചരണ പ്രതിനിധി സംഗമം 13നു നടക്കും. വോളണ്ടിയര്‍ ടീം സംഗമത്തില്‍ വൈദികര്‍, എരുമേലി ഫൊറോനയിലെ ഇടവകകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍ ടീമംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.