വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ സ്റ്റാഫ് പാറ്റേണ്‍ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Saturday, May 4, 2024 3:34 AM IST
ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പൊതുജനാരോഗ്യ സൂചികയില്‍ നിഷ്‌കര്‍ഷിക്കുന്ന സ്റ്റാഫ് പാറ്റേണ്‍ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സയ്ക്ക് റെസിഡന്‍ഷ്യല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഇന്നു നടക്കുന്ന സിറ്റിംഗില്‍ സമര്‍പ്പിക്കണം.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. സാമൂഹികാരോഗ്യ കേന്ദ്രം നേരിടുന്ന അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്താണ് വണ്ടിപ്പെരിയാര്‍. പഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും ഗോത്രവര്‍ഗ കോളനികളിലെയും തോട്ടം മേഖലയിലെയും സാധാരണക്കാരും ശബരിമല തീര്‍ഥാടകരും ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനത്തില്‍ 1998ല്‍ നിലവിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മാത്രമാണ് ഇപ്പോഴും തുടരുന്നത്.

രാത്രികാല ചികിത്സയില്ലാത്തതിനാല്‍ രോഗി മരിക്കുന്ന സ്ഥിതി വരെയുണ്ടായി. ശബരിമല തീര്‍ഥാടന കാലത്തുപോലും രാത്രികാല ചികിത്സയ്ക്ക് ഇവിടെ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. തുടര്‍ന്ന് ഇടുക്കി ഡിഎംഒയോട് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ താത്കാലിക ഡോക്ടറുടെ സേവനം ലഭ്യമാക്കി.

എന്നാല്‍ 2023 ഒക്ടോബര്‍ രണ്ടുമുതല്‍ ഒരു സിവില്‍ സര്‍ജന്‍റെ ഒഴിവ് നികത്താതെ കിടക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകനായ സജി പി. വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.