കുട്ടിക്കാനത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ‌ക്കു പരിക്ക്
Saturday, May 4, 2024 3:41 AM IST
വണ്ടിപ്പെരിയാർ: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. കുമളിയിൽനിന്ന് ഏലപ്പാറയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസും എറണാകുളത്തുനിന്ന് പീരുമേട് പരുന്തും പാറയ്ക്ക് പോവുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

മുൻപിൽ പോകുകയായിരുന്ന വാഹനത്തെ മറികടന്ന് വന്ന കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് (47), സനറ്റ് ജെൻസൺ ( 32) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ബസിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ദേശീയപാതയിൽ കുട്ടിക്കാനം തട്ടാത്തിക്കാനത്തിനും മരിയഗിരി സ്കൂളിനുമിടയിൽ വഹനാപകടങ്ങൾ നിത്യസംഭവമാണ്.