കുടിവെള്ള സ്രോതസില്‍ മാലിന്യം തള്ളിയതായി പരാതി
Saturday, May 4, 2024 3:41 AM IST
നെടുങ്കണ്ടം: കുടിവെള്ള സ്രോതസില്‍ മനുഷ്യവിസര്‍ജ്യം തള്ളിയതായി പരാതി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താന്നിമൂട് എം.ആര്‍. പടിയിലെ പഞ്ചായത്ത് കുളത്തിലാണ് മനുഷ്യവിസര്‍ജ്യം ചേമ്പിലയില്‍ പൊതിഞ്ഞ് ഇട്ടത്.

കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിക്കുന്ന കുളമാണ് ഇത്. പ്രദേശത്തെ 15ഓളം വീട്ടുകാര്‍ ഇതില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇന്നലെ രാവിലെ വെള്ളമെടുക്കാനായി എത്തിയവരാണ് മാലിന്യം കണ്ടത്.

ഉടന്‍തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. കടുത്ത വേനലിലും 5000 ഓളം ലിറ്റര്‍ ശുദ്ധജലം എപ്പോഴും ഈ കുളത്തില്‍ ഉണ്ടാകും. മേഖലയിലെ കുളങ്ങളും കിണറുകളും കുഴല്‍കിണറുകളും വറ്റിയപ്പോള്‍ കുടിവെള്ളത്തിനായുള്ള പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്നു ഈ കുളം.

സംഭവം സംബന്ധിച്ച് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ ഇന്നു പരാതി നല്‍കാനാണ് തീരുമാനം.